Friday, November 13, 2020

ക്രമക്കേടിന്റെ പേരിൽ തടഞ്ഞ ആനുകൂല്യങ്ങൾ 2 മാസത്തിനകം നൽകണം:




തൊടുപുഴ: എൻ ആർ സിറ്റി ക്ഷീരോത്പാദക സഹകരണ സംലത്തിൽ ലാബ് അസിസ്റന്റായിരിക്കെ 2013 മേയ് 16 ന് ആത്മഹത്യ ചെയ്തയാളുടെ   കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും രണ്ടു മാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.


ആനുകൂല്യങ്ങൾ പരേതന്റെ ഭാര്യയായ രാജാക്കാട് മുണ്ടപ്ലാക്കൽ വീട്ടിൽ രേഖാ സുധാകരന് യഥാസമയം ലഭിച്ചുവെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 


1,50,000 രൂപ മാത്രമാണ് സുധാകരന്റെ  മരണാനന്തരം കുടുംബത്തിന്  ആനുകൂല്യമായി ലഭിച്ചത്. കമ്മീഷൻ ക്ഷീര വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ ഉണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആനുകൂല്യം നൽകാൻ കാലതാമസം ഉണ്ടായത്. എന്നാൽ മരിച്ച സുധാകരൻ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടില്ല. സുധാകരനെതിരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങളെല്ലാം നൽകേണ്ടതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 



റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന്

 റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി

കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ പ്രശ്നങ്ങൾക്കും പരാതികൾക്കും  അടുത്ത മാസത്തോടെ പരിഹാരമാകുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ ആയാസരഹിത ബിസിനസ് എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ക്രെഡായ് കേരളയുമായി ചേർന്ന് സംഘടിപ്പിച്ച വെർച്വൽ ആശയസംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.  പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നു. പഴി ചാരാൻ  എളുപ്പമാണ്. എന്നാൽ അത്തരം പഴിചാരൽ  കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. റിയൽ എസ്റ്റേറ്റ് മേഖലയാണ് സംസ്‌ഥാനത്തു ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലകളിൽ ഒന്ന്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ സഹായകരമാകുന്നതും റിയൽ എസ്റ്റേറ്റ് മേഖല തന്നെയാണ്. അനുകൂലമായ ഘടകങ്ങൾ ഒട്ടേറെയുള്ള കേരളം അവയൊക്കെ മുതൽക്കൂട്ടാകുകയാണ് ചെയ്യേണ്ടതെന്നും വിശ്വാസ് മേത്ത പറഞ്ഞു.

നിക്ഷേപവും പദ്ധതികളുമില്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. വിഭവശേഷിയിൽ കേരളം മറ്റേതു സംസ്‌ഥാനത്തേക്കാളും മുന്നിലാണ്. എന്നാൽ ഇതൊക്കെ അനുകൂലമാക്കാൻ നമുക്ക് കഴിയണമെന്നും ചീഫ് സെക്രട്ടറി ഓർമ്മപ്പെടുത്തി. ആയാസരഹിത  ബിസിനസ് എന്ന ലക്ഷ്യം  മുൻനിർത്തി നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ് നിർമാണ മേഖലയ്ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അൻപത് ശതമാനത്തിലേറെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞെന്നും  റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. ബിൽഡിങ്ങ് റൂൾസുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. യുക്തിസഹമല്ലാത്ത ഒട്ടേറെ ചട്ടങ്ങൾ നിലവിലുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകും. ഒക്കുപേൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റു എന്നിവ ലഭിക്കാനുള്ള കാലതാമസം നിർമാതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമയബന്ധിതമായി ഇവ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പി.എച്ച്. കുര്യൻ പറഞ്ഞു. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി എന്നിവർ സംസാരിച്ചു.

ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പാനൽ ചർച്ചകളിൽ  ക്രെഡായ് കേരള കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ, ക്രെഡായ് നാഷണൽ ജോ.സെക്രട്ടറി ഡോ. നജീബ് സക്കറിയ എന്നിവർ മോഡറേറ്റർമാരായി. ഫിക്കി കെ.ഇ.എസ് .സി കോ  -ചെയർ ഡോ.എം.ഐ. സഹദുള്ള, ഫിക്കി കേരള കോ-ചെയർ ദീപക് എൽ അസ്വാനി , ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി, എസ് ബി ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽ, സി.ബി.ആർ.ഇ ഓപ്പറേഷൻസ് മേധാവി അമീത് രാജ്, ക്രെഡായ് സൗത്ത് വൈസ് പ്രസിഡൻറ് ആർ. നാഗരാജ് എന്നിവർ പങ്കെടുത്തു.

അറിയിപ്പുകള്‍



ഭരണഭാഷ വാരാഘോഷം: ജില്ലാതല കവിതാലാപന മല്‍സരത്തില്‍ മീനാക്ഷി എസ്.വര്‍മ്മയ്ക്ക് ഒന്നാം സ്ഥാനം

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  ഓണ്‍ലൈനായി സംഘടിപ്പിച്ച ജില്ലാതല മലയാള കവിതാലാപന മല്‍സര ത്തില്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ  ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മീനാക്ഷി എസ്. വര്‍മ്മ ഒന്നാം സ്ഥാനം നേടി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച മല്‍സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വേദിയിലാണ് നടന്നത്. ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ   പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവിക പിയ്ക്കാണ് രണ്ടാം സ്ഥാനം , തോപ്പുംപടി  അവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി എം.വി. ദേവിക മൂന്നാം സ്ഥാനം നേടി. വീഡിയോ കോണ്‍ഫ്രന്‍സ് ആപ് വഴി വീടുകളില്‍ ഇരുന്ന്  വിദ്യാര്‍ത്ഥികള്‍ തല്‍സമയം പങ്കെടുത്ത മല്‍സരം വലിയ സ്‌കീനില്‍ പ്രദര്‍ശിപ്പിച്ചാണ് വിധിനിര്‍ണയം നടത്തിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ്, സമകാലിക മലയാളം വാരിക സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സതീഷ് സൂര്യന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍

അറിയിപ്പ്
എറണാകുളം : കേരള കാർഷിക സർവകലാശാലയുടെ വൈറ്റില ചളിക്കവട്ടത്ത് സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രത്തിൽ കോളിഫ്ലവർ, കാബ്ബേജ്, ബീറ്റ് റൂട്ട്, ക്യാരറ്റ്, ക്യാപ്‌സികം, തക്കാളി, മുളക്, പയർ, എന്നിവയുടെ തൈകൾ, പച്ചക്കറി വിത്തുകൾ, സ്യൂഡോ മോനാസ്, ട്രൈകോഡെർമ, ബ്യൂവെറിയ, വെർട്ടിസിലിയം, മാമ്പഴക്കെണി, പച്ചക്കറി കെണി എന്നിവ വില്പനക്ക് എത്തിച്ചിട്ടുണ്ട്. മണ്ണ്, വെള്ളം, ജൈവ വളം, ഇല കുമ്മായം എന്നിവയുടെ പരിശോധനയും കേന്ദ്രത്തിൽ ലഭ്യമാണ്. ഫോൺ : 2809963

അപേക്ഷ ക്ഷണിച്ചു

എറണാകുളം: പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലേക്ക് സീനിയർ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അക്കൗണ്ടൻ്റ് ജനറൽ ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റർ/ അക്കൗണ്ടൻ്റ് ആയി വിരമിച്ച വ്യക്തിയോ അല്ലെങ്കിൽ പിഡബ്ല്യുഡി , എൽ.എസ്.ജി.ഡി. , ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ച വ്യക്തിയോ ആയിരിക്കണം.  കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നവംബർ 13 നു മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, മൂന്നാം നില, സിവിൽ സ്‌റ്റേഷൻ , കാക്കനാട് എന്ന വിലാസത്തിൽ ലഭിക്കണം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പ് സഹിതം വെള്ള പേപ്പറിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിക്കണം. അപേക്ഷകൾ piuekm@gmail.com എന്ന വിലാസത്തിൽ ഇ - മെയിൽ ആയും അയക്കാം.

മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി.

എറണാകുളം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം പൂര്‍ത്തിയായി.  ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിലുള്ള പരിശീലകര്‍ക്കുള്ള പരിശീലനമാണ് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്നത്.  തിരഞ്ഞെടുപ്പു ദിനത്തിന് തലേ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വോട്ടിങ്ങ് സാമഗ്രികളുടെ ശേഖരണം, വോട്ടിങ്ങ് യന്ത്രങ്ങള്‍ സ്ഥാപിക്കല്‍, വോട്ടിങ്ങ് പ്രക്രിയ, ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം, കോവിഡ് 19 പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വോട്ടിങ്ങ് യന്ത്രങ്ങള്‍ തിരികെ കൈമാറല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇവരുടെ നേത‍ൃത്വത്തില്‍ ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലുമുള്ള പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ചവരാണ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. 
മുന്‍വര്‍ഷങ്ങളില്‍ നിന്നുേം വ്യത്യസ്തമായി അഞ്ച് ഉദ്യോഗസ്ഥരെ പോളിങ്ങ് ബൂത്തുകളില്‍ നിയോഗിക്കും. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉള്‍പ്പടെ വിതരണം ചെയ്യുന്നത് ഇദ്ദേഹമായിരിക്കും. ഈ മാസം അവസാനത്തോടു കൂടി ബ്ലോക്ക് തലത്തില്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കും.


കോവിഡ് 19 ലോക്ക്ഡൗണിനു ശേഷം എറണാകുളം ഡിറ്റിപിസി ടൂറുകള്‍ എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്   ആരംഭിച്ചിരിക്കുന്നു
 
കൊച്ചി: 2020 ഒക്ടോബര്‍ 10-ാ0  തീയതിയിലെ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം തുറന്നു  പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ടൂറിസം ഡെസ്റ്റിനേഷനുകളെ ബന്ധപ്പെടുത്തി  സര്‍ക്കാര്‍  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍   കര്‍ശനമായി   പാലിച്ചുകൊണ്ട്    ഡിടിപിസി യുടെ  അംഗീകൃത  സേവന  ദാതാവായ  'കേരളം ടൂര്‍സ്' വിവിധ ടൂര്‍ പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് തുടര്‍ന്ന് വരികയാണ്. കൂടുതല്‍ ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇതിന്റെ  ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ടൂര്‍ പാക്കേജുകളുടെ  വിശദാംശങ്ങള്‍  അറിയുന്നതിനും   ബുക്കിംഗിനുമായി 7907733011 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമോ https://wa.me/917907733011 ശബ്ദസന്ദേശമോ നല്‍കാവുന്നതാണ്
കൊച്ചി സിറ്റി ടൂര്‍, മൂന്നാര്‍ ടൂര്‍, ആലപ്പുഴ ഹൗസ്‌ബോട്ട്  എന്നിവിടങ്ങളിലേക്ക് ഒരു ദിവസ/ദ്വിദിന യാത്രയ്ക്ക്  ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.   നവംബര്‍ 14, 19, 21, 26, 28  തീയതികളില്‍ മൂന്നാര്‍ ദ്വിദിന യാത്രകള്‍ പുറപ്പെടുന്നു.
ബുക്കിങ്ങിനോ മറ്റു  വിവരങ്ങള്‍ക്കോ  ഡിറ്റിപിസി  ഓഫീസുമായോ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ  ബുക്കിങ് കൗണ്ടറുമായോ ലൈസന്‍സ്ഡ് ഓപ്പറേറ്ററായ 'കേരളംടൂര്‍സി' നേയോ താഴെ കൊടുത്തിരിക്കുന്ന   നമ്പറില്‍    സമീപിക്കാവുന്നതാണ്. ഫോണ്‍:  0484 4865676 / 7907733011 / 9048134737 / 9847331200 www.keralamtours.com

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്
അപേക്ഷ ക്ഷണിച്ചു
 കൊച്ചി: കേരള ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 കതമാനം മാര്‍ക്കോടുകൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട വിലാസത്തില്‍ നവംബര്‍ 20 നു മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547126028.

ഫോറസ്റ്റ് ഡ്രൈവര്‍ കായിക ക്ഷമത പരീക്ഷ
 കൊച്ചി: വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.120/17, 121/17) തസ്തികയുടെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നവംബര്‍ 11, 12, 17, 18, 19, 24, 25 തീയതികളില്‍ രാവിലെ ആറു മുതല്‍ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഗവ:വി.എച്ച്.എസ്.എസ് നടത്തും.
ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി (ഒറിജിനല്‍) കൃത്യസമയത്ത് എത്തിച്ചേരണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
 കൊച്ചി: ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുളള ആലുവ ഐ.സി.ഡി.പി ക്യാമ്പസിലെ ഒരു പ്ലാസ് നവംബര്‍ 18-ന് ഉച്ചയ്ക്ക് 12-ന് ആലുവ ഐ.സി.ഡി.പി ക്യാമ്പസില്‍ പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2624441.


ഐ.റ്റി.ഐ അഡ്മിഷന്‍
 കൊച്ചി: 2020 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. ആയതിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷ  www.itikalamassery.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യുകയോ ഐ.ടി.ഐ യില്‍ നിന്ന് നേരിട്ട് ഹാജരായി വാങ്ങാവുന്നതോ ആണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഐ.ടി.ഐ യില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 18 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2555505.

സൗജന്യ പ്രമേഹരോഗ നിര്‍ണവും ചികിത്സയും
 കൊച്ചി: മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ പ്രമേഹം ഉളളവര്‍, അമിതവണ്ണം ഉളളവര്‍, കുടവയര്‍ ഉളളവര്‍, ഗര്‍ഭകാലത്ത് പ്രമേഹ രോഗം നിര്‍ണയിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ ഭാവിയില്‍ പ്രമേഹരോഗികളായി മാറാം. ഇത്തരത്തില്‍ പ്രമേഹം വരാന്‍ സാധ്യതയുളളവര്‍ക്ക് സൗജന്യ പ്രമേഹരോഗ നിര്‍ണയവും ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സയും യോഗ പരിശീലനവും ജീവിതശൈലീ നിര്‍ദ്ദേശങ്ങളും തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ഹോസ്പിറ്റലിലെ സ്വസ്ഥവൃത്ത വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 7) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9061248497.

ഷാപ്പുലേലം മാറ്റിവച്ചു
 കൊച്ചി: ജില്ലയിലെ കോതമംഗലം റേഞ്ചിലെ നാലാം ഗ്രൂപ്പിലെ അഞ്ച് കളള് ഷാപ്പുകളുടെ പരസ്യ വില്‍പ്പന നവംബര്‍ 11-ന് രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുളളതിനാല്‍ കളള് ഷാപ്പുകളുടെ വില്‍പ്പന മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി
 കൊച്ചി: യു.ജി.സി, നെറ്റ്/ജെ.ആര്‍.എഫ് മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കുസാറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍, പേപ്പര്‍ ഒന്നിന് ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. ഫോണ്‍ 0484-2576756, 944  

കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്; കളക്ടർ ഭരണച്ചുമതലയേറ്റു


            നിലവിലുണ്ടായിരുന്ന ഭരണ സമിതികളുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊച്ചി കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ ജില്ലാ കലക്ടർ എസ്.സുഹാസ് ഭരണച്ചുമതലയേറ്റു. കൊച്ചി കോർപ്പറേഷനിൽ അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ കോടതികളുടെ തീർപ്പുകൾക്ക് വിധേയമായി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അത്തരം നടപടികൾ വേഗത്തിൽ സ്വീകരിക്കും. കോർപ്പറേഷൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി,
പൂർത്തിയാക്കേണ്ടതും പാതിവഴിയിലെത്തിയതുമായ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവയുടെ പട്ടിക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടു പോകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. സമ്പർക്ക വ്യാപനം കൂടിയ മേഖലകളിലൊന്നാണ് കൊച്ചി കോർപ്പറേഷൻ. ഇവിടെ ചികിത്സാ സൗകര്യങ്ങളും ബ്രേക് ദ ചെയിൻ നിയന്ത്രണങ്ങളും കൂടുതൽ ഫലപ്രദമാക്കും. കോർപ്പറേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും കളക്ടർ സന്ദർശിച്ചു. കോർപ്പറേഷൻ സെക്രട്ടറിയുടെ ചുമതലയുള്ള എ.ചന്ദ്രൻ നായർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എ.അമ്പിളി എന്നിവരാണ് ജില്ലാ കലക്ടർക്കൊപ്പം ഭരണ സമിതിയിലുള്ളത്.  ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ട്രീസ ജോസ്‌ എന്നിവരാണ് ജില്ലാ പഞ്ചായത്ത് താൽക്കാലിക ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ.

--

Tuesday, October 20, 2020

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങുന്നതിനുളള അപേക്ഷ ക്ഷണിച്ചു

 



കൊച്ചി: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 31 നു മുമ്പായി അതാത് മത്സ്യഭവനുകളില്‍ സമര്‍പ്പിച്ചിരിക്കണം.
നിബന്ധനകള്‍
അഞ്ച് അംഗങ്ങള്‍ അടങ്ങുന്നതായിരിക്കണം ഒരു ഗ്രൂപ്പ്.  ഗ്രൂപ്പിലെ ഓരോ ഗുണഭോക്താവിനും 10000/- രൂപ എന്ന നിരക്കില്‍ 50000/-. രൂപ ചാക്രിക പ്രവര്‍ത്തന മൂലധനമായി (വര്‍ക്കിംഗ് കാപ്പിറ്റല്‍ വിവോള്‍വിംഗ് ഫണ്ട്) ലഭിക്കും.  ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കും.  ഫെസിലിറ്റേറ്റര്‍ പ്രതിവാര അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളില്‍ നിന്നും ലോണ്‍ തുക കളക്ട് ചെയ്യുന്നതായിരിക്കും.  ലോണ്‍ തുക കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് വീണ്ടും ലോണ്‍ അനുവദിക്കുന്നതായിരിക്കും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.
മത്സ്യക്കച്ചവടം, പീലിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അസംഘടിത മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം അപേക്ഷകര്‍. ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം അപേക്ഷകര്‍.  അപേക്ഷകര്‍ക്ക് പ്രായപരിധി ഇല്ല. എന്നാല്‍ അവരുടെ തൊഴില്‍ മേഖലയില്‍ സജീവമായിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 907

കുസാറ്റ:് ഒഴിവ്

 


കുസാറ്റ്: ഇലക്ട്രോണിക്‌സില്‍ പ്രോജക്ട് ഫെല്ലോ
ഒഴിവ്

   കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇലക്ട്രോണിക്‌സ് വകുപ്പ് കെ.എസ്.സി.എസ്.ടി.ഇ പ്രോജക്ടായ ആര്‍ആര്‍എംആര്‍ (റിലയബിള്‍ റീ- കോഫിഗറബിള്‍ മെംറിസ്റ്റീവ് റേഡിയോ ഫ്രീക്വന്‍സി ഡിവൈസസ്)ലേക്ക് പ്രേജക്ട് ഫെല്ലോ നിയമനത്തിന്  അപേക്ഷകള്‍ ക്ഷണിക്കുന്നു. സിജിപിഎ 6.5 ല്‍ കുറയാതെ ഇലക്ട്രോണിക്‌സ് ആന്റ്്് കമ്മ്യൂണക്കേഷന്‍ എഞ്ചിനീയറിങില്‍ മൈക്രോവേവ് സ്‌പെഷ്യലൈസേഷനോടെയുള്ള എം. ടെക്ക്/ മൈക്രോവേവ് സ്

‌പെഷ്യലൈസേഷനോടെ എം.എസ്‌സി ഇലക്രോണിക്‌സ് ആണ് വേണ്ട യോഗ്യത. റേഡിയോ ഫ്രീക്വന്‍സി/ മൈക്രോവേവ് ഡിസൈന്‍ എന്നിവയിലുള്ള പരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 20,000/ - രൂപയും 10% വീട്ടുവാടക ബത്തയും. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡാറ്റയും deeptidas@cusat.ac.in എന്ന മെയില്‍ ഐഡിയിലേക്ക് ഒക്ടോബര്‍ 24 ന് മുന്‍പ് അയ്ക്കണം.

കുസാറ്റ:് എം.ഫില്‍  (ഗണിതശാസ്ത്രം) എസ്.സി /എസ്ടി
സീറ്റൊഴിവ്

കൊച്ചി:  കൊച്ചി  ശാസ്ത്ര  സാങ്കേതിക  സര്‍വ്വകലാശാല ഗണിത ശാസ്ത്ര  വകുപ്പില്‍  എം.ഫില്‍  കോഴ്‌സില്‍ ഒഴിവുളള പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്ക്  ഒക്ടോബര്‍  30 ന്  സ്‌പോട്ട്്  അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗണിതശാസ്ത്ര വകുപ്പില്‍ (ഫോണ്‍:  04842862461) ഹാജരാകണം.



                               
    കുസാറ്റ:് ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍  ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 55% മാര്‍ക്കോടെ മെക്കാനിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ തത്തുല്യ വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം, കൂടാതെ  സര്‍വ്വകലാശാല വകുപ്പുകള്‍/ എഞ്ചിനീയറിങ് കോളേജ് ഇവയില്‍ കാഡ്/കാം ലാബുകളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 38,430/- രൂപ. അപേക്ഷാഫീസ് 700/-രൂപ (ജനറല്‍/ഒ.ബി.സി), എസ്.സി./എസ്.ടി: 140/-രൂപ. കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in വഴി നവംബര്‍ 18 വരെ അപേക്ഷിക്കാം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫീസ് രസീതിന്റെയും പകര്‍പ്പുകള്‍ സഹിതം നവംബര്‍ 26നകം 'ആപ്ലിക്കേഷന്‍ ഫോര്‍   പോസ്റ്റ് ഓഫ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് III  ഇന്‍ ദ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്  ഓണ്‍  കോണ്‍ട്രാക്റ്റ് ബേസിസ്' എന്ന്് രേഖപ്പെടുത്തിയ കവറില്‍ രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി-682022 എന്ന വിലാസത്തില്‍ ലഭിക്കണം.                                        



                         

Friday, October 16, 2020

സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ

 







എറണാകുളം: ജില്ലയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ജില്ലാ വികസന ഓഫീസർ അഫ്സാന പർവീ ണിൻ്റ അധ്യക്ഷതയിൽ നഗരകാര്യ വകുപ്പു സെക്രട്ടറി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 

പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലായിരുന്നു നഗരസഭകൾ പ്രതിഷേധവുമായി രംഗത്തു വന്നത്‌. കുഴിക്കുന്ന റോഡുകൾ ആര് പൂർവസ്ഥിതിയിലാക്കും എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. വാർഡ് കൗൺസിലർമാർ ആയിരുന്നു പ്രതിഷേധം ആദ്യം ഉയർത്തിയത്. പുതിയതായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് വെട്ടിപൊളിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. 
റോഡിൻ്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ല. തുടർന്നു നടന്ന ചർച്ചയിൽ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെ റോഡിൻ്റെ പുനർ നിർമ്മാണവും ഉറപ്പു നൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിക്കാൻ മടിച്ചു. കുഴിയെടുത്തതിന് രണ്ട് ദിവസത്തിനകം താല്കാലികമായി കുഴി അടക്കുകയും 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നു മായിരുന്നു നഗരസഭകളുടെ ആവശ്യം. ഈ ആവശ്യവും നടത്തിപ്പ് കമ്പനി അംഗീകരിക്കുകയായിരുന്നു. 

21 ദിവസത്തിനകം തടസങ്ങൾ നീക്കി നൽകണമെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കൊച്ചി കൊർപറേഷൻ, കളമശ്ശേരി, മരട്‌, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ: യോഗം വിളിക്കുമെന്ന് കലക്ടർ കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.

ജില്ലയിലെ സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു
   എറണാകുളം: ജില്ലയില്‍ നടപ്പിലാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന പദ്ധതി ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതില്‍ വന്‍വിജയമാണ്. സമൂഹത്തിന്‍റെ താഴെത്തട്ടുവരെ ഫലപ്രദമായി ചെന്നെത്തുവാന്‍ സാധിക്കുന്നു എന്നതും സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ മേന്മയാണ്.
      ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപവീതവും  മുന്‍സിപ്പാലിറ്റികള്‍ മൂന്ന് ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ സംയോജിത പദ്ധതിക്കായി വകയിരുത്തി. ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ നിശ്ചിത തുക വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡുകള്‍ തോറും ക്യാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി പരിശോധനയും നടത്തുന്നു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായവരെ താലൂക്ക് തലം മുതല്‍ മുകളിലേക്കുള്ള സർക്കാർ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നു.
      ബയോപ്സി, എഫ്.എന്‍.എ.സി പാപ്സ്മിയര്‍ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകള്‍ ഈ ആശുപത്രികളില്‍ നടത്തും. പരിശോധനാ സാമ്പിളുകള്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറില്‍ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്നതോടെ നേരത്തെയുള്ള ക്യാൻസർ രോഗനിര്‍ണ്ണയം സാധ്യമാകുന്നു എന്നതാണ് ഇതിന്‍റെ സവിശേഷത. നേരത്തെയുള്ള രോഗനിര്‍ണ്ണയം ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണ്ണായകമാണ്. പദ്ധതിക്ക് കീഴില്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍, എറണാകുളം ജനറല്‍ ആശുപത്രി,  കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവയിലൂടെ തുടര്‍ചികിത്സയും ലഭ്യമാക്കും.
        2019 ഡിസംബറില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 575 ബയോപ്സി സാമ്പിളുകള്‍ വിശകലനം ചെയ്തു.  ഇതില്‍ 61 എണ്ണത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം സാധ്യമായി. ഇതില്‍ എട്ട് കേസുകളിൽ പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയം സാധ്യമായത് പദ്ധതിയുടെ വിജയമാണ്. രോഗികള്‍ നിലവില്‍ ജില്ലയിലെ വിവിധ ഓങ്കോളജി കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. പദ്ധതിക്ക് കീഴില്‍ വാര്‍ഡ്തലം മുതല്‍ വിവിധതലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നടത്തിയ ക്യാന്‍സര്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ 80000ല്‍ അധികം ആളുകളിലേക്ക് എത്തിച്ചേര്‍ന്നു. 
       പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍, ശസ്ത്രക്രിയ വിദഗ്ദ്ധര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ തുടങ്ങി മുന്നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കോവിഡ് 19 രോഗവ്യാപനത്തിന്‍റെ പ്രതിസന്ധികള്‍ക്കിടയിലും പദ്ധതി പുരോഗമിക്കുന്നത് ഇതിന്‍റെ വിജയമാണെന്ന് കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.

യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു

 


എറണാകുളം : യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു . ഇതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്തു നടപ്പിലാക്കുന്ന കാര്‍ഷിക കര്‍മ്മ സേനക്ക് യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ പി.കെ.ശേഖരന്‍ സ്മാരക തൊഴില്‍ സേനക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട്  പദ്ധതിയുടെ വിതരണോദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി  നിര്‍വ്വഹിച്ചു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പള്ളിപ്പുറം, കുഴിപ്പിള്ളി, എടവനക്കാട് , നായരമ്പലം, ഞാറക്കല്‍ പഞ്ചയത്തുകളിലായി 68 ഹെക്ടര്‍ സ്ഥലത്തു പൊക്കാളി കൃഷി നടത്തുന്നുണ്ട്. പൊക്കാളി കൃഷിക്ക് കര്‍ഷക തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഡോ.കെ.കെ.ജോഷി പറഞ്ഞു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് തുളസി  സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കൃഷി അസി.ഡയറക്ടര്‍ പി .വി.സൂസമ്മ ബ്ലോക്ക്  പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, സുജാത ചന്ദ്രബോസ്, അംഗങ്ങള്‍ ആയ .പി.കെ.രാജു, .എം.കെ.മനാഫ്, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി .എന്‍.സി.മോഹനന്‍ തൊഴില്‍ സേന സെക്രട്ടറി .എന്‍.എ.രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. .കെ.ആര്‍.സോണിയ  വനിത ക്ഷേമ ഓഫീസര്‍ ശ്രീമതി.കെ.എന്‍.രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു   

prd-ernakulam+unsubscribe@googlegroups.com.
To view this discussion on the web visit 

കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ്

 




എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു. 

കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ നിയന്ത്രണത്തിലുള്ള രണ്ട് ഏക്കർ സ്ഥലം പവിഴം കൃഷി ഗ്രൂപ്പിന് സൗജന്യമായി നൽകി. ഉമ എന്നയിനം നെല്ലാണ് ഇവിടെ വിതച്ചത്. ആദ്യമായി നെൽകൃഷിയാരംഭിച്ച് നൂറുമേനി വിളയിച്ചതിൻ്റെ സന്തോഷത്തിലാണ് മാല്യങ്കരയിലെ വനിതാ കർഷകർ .

പഞ്ചായത്ത് അംഗം കൃഷ്ണകുമാർ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ബിജിൽകുമാർ, മേനേജർ അശോകൻ, എച്ച്.എം.വൈ.എസ് സഭ സെക്രട്ടറി സാംബശിവൻ മാസ്റ്റർ,  കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

സൗജന്യ ഭക്ഷ്യ കിറ്റിന് അപേക്ഷ നൽകണം



എറണാകുളം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനായി ജില്ലയിലെ ക്ഷേമ സ്ഥാപന മേധാവികൾ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിശദാംശം സഹിതം ജില്ലാ സാമൂഹ്യനീതി ആഫീസർ മുഖാന്തിരം അപേക്ഷ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സർക്കാർ അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ , അതിഥി മന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ , കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. സ്ഥാപനത്തിൻ്റെ പേര്, അന്തേവാസികളുടെ എണ്ണം, പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, തൊട്ടടുത്തുള്ള റേഷൻ കടയുടെ നമ്പർ എന്നിവ സഹിതം വേണം അപേക്ഷ നൽകാൻ. നാല് പേർക്ക് ഒന്ന് എന്ന തോതിൽ സെപ്തംബർ മുതൽ ഡിസംബർ മാസം വരെയാ ണ് സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നത്

കുസാറ്റ്: NEWS

 കുസാറ്റ്: ഹിന്ദി ട്രാന്‍സ്‌ലേഷന്‍

ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ  ഹിന്ദി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്‌ലേഷന്‍ പി.ജി ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക്  അഡ്മിഷന്‍ നടത്തുന്നു. ഹിന്ദി പ്രധാന വിഷയമായോ ഉപവിഷയമായോ പഠിച്ച ബി.എ/ബി.എസ്‌സി ബിരുദധാരികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് ഹിന്ദി വകുപ്പില്‍ എത്തണം. പ്രവേശന ഫീസ് 7970/- രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862500,2575954,9447052840, ഇമെയില്‍ hodhindi@cusat.ac.in

    കുസാറ്റ്: ഗസ്റ്റ് ലക്ചര്‍ ഒഴിവ്

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍  പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 9446227207 (ഡോ.ധന്യ)





കുസാറ്റ് എംബിഎ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ (ഫുള്‍ടൈം, പാര്‍ട്ട്്‌ടൈം) കോഴ്‌സുകളില്‍  വിവിധ പൊതു, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ smsadmissio2020@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ ആയി  അയയ്ക്കണം.  പങ്കെടുക്കാവുന്നവരുടെ റാങ്ക്, ഒഴിവുള്ള സീറ്റുകളുടെ എണ്ണം, ആവശ്യമായ രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484- 2862521/2862527


കുസാറ്റ്: വിവിധ തസ്തികയില്‍ ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസിലെ ശാസ്ത്ര സമൂഹ കേന്ദ്രം, കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ് (കെഎംഎസ്എംഇ) എന്നിവിടങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര സമൂഹകേന്ദ്രത്തില്‍  ടെക്‌നിക്കല്‍ അസിസ്റ്റന്റ്  (ഇലക്ട്രോണിക്‌സ്), കെഎംഎസ്എംഇയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ്-III),ടെക്‌നീഷ്യന്‍ (ഗ്രേഡ്-II), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ്-II), സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകൡലാണ് ഒഴിവുകള്‍. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനും സര്‍വ്വകലാശാല വെബ്‌സൈറ്റായ www.cusat.ac.in സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  നവംബര്‍ 10 ആണ്.  അപേക്ഷയുടെ പകര്‍പ്പും ഫീസ് രസീതും അനുബന്ധ രേഖകളും രജിസ്ട്രാര്‍,  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി -22 എന്ന വിലാസത്തില്‍ നവംബര്‍ 16ന് മുന്‍പ് ലഭിക്കണം.





454 കേസുകൾ രജിസ്റ്റർ ചെയ്തു

 

നിരീക്ഷണം ശക്തമാക്കി സെക്ടറൽ മജിസ്ട്രേറ്റുമാർ; 454 കേസുകൾ രജിസ്റ്റർ ചെയ്തു

എറണാകുളം: സെക്ടറൽ മജിസ്ട്രേറ്റുമാരുടെ മിന്നൽ പരിശോധനകളിൽ ജില്ലയിൽ 454 കേസുകൾ രജിസ്റ്റർ ചെയ്തു. കോ വിഡ്- 19 മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘനങ്ങൾക്കുമാണ് കേസുകൾ.  
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള കോവിഡ്- 19 നിയന്ത്രണ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി. 

119 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിരീക്ഷണത്തിനായി ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷണം ശക്തമാക്കിയത്‌. നിയമവിരുദ്ധമായി കൂട്ടം കൂടിയതിന്
19 കേസുകൾ രജിസ്റ്റർ ചെയ്തു. കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത 11 കേസുകളും  കണ്ടെത്തി. വ്യാപാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 41 കേസുകളും ആവശ്യമായ സോപ്പും സാനിറ്റൈസറും ലഭ്യമാക്കാത്തതിന് 12 കേസുകളും റിപ്പോർട്ട് ചെയ്തു. സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കാത്തതിന് 161 കടകൾക്കെതിരെയും നടപടിയെടുത്തു. മാസ്ക് കൃത്യമായ രീതിയിൽ ഉപയോഗിക്കാത്തതിന് 205 കേസുകളും സെക്ഷൻ 144 ലംഘനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ക്വാറൻ്റീൻ ലംഘനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഒരു കേസും ജില്ലയിൽ രജിസ്റ്റർ ചെയ്തു. 
ഒരു ദിവസം 40 നടുത്ത് പരിശോധനകളാണ് മജിസ്ട്രേറ്റുമാർ നടത്തുന്നത്. പൊതു സ്ഥലങ്ങൾ കൂടാതെ തങ്ങളുടെ പരിധിയിൽ പെട്ട പ്രദേശങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ , മരണാനന്തര ചടങ്ങുകൾ, ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഇവരുടെ നിർദ്ദേശത്തെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ മാരാണ് നടപടി സ്വീകരിക്കുന്നത്. ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തിക്കുന്നത്.

റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മോട്ടോര്‍ വാഹനവകുപ്പ്

 





എറണാകുളം: റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശ്കതമാക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. അനാവശ്യ പരിശോധനകൾ, അമിതപിഴ ഈടാക്കുന്നു എന്നെല്ലാമുള്ള മുറവിളികള്‍ക്ക് കൃത്യമായ മറുപടിയും വകുപ്പിന്‍റെ പക്കലുണ്ട്. 2019ല്‍ രാജ്യത്ത് നടപ്പിലാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ബാധ്യസ്ഥരാണ്. 
      റോഡിലെ ചെറുതെന്ന് തോന്നുന്ന പല നിയമലംഘനങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റില്‍ വരുത്തുന്ന പലതരം മാറ്റങ്ങളും അവയുടെ ഉദ്യേശത്തെതന്നെ ഇല്ലാതാക്കുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു മില്ലീമീറ്റര്‍ വലിപ്പവ്യത്യാസം ഉള്ള നമ്പര്‍ പ്ലേറ്റ് ദൃക്സാക്ഷികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അപകടമുണ്ടാക്കുന്നതോ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നതോ ആയ വാഹനത്തെ തിരിച്ചറിയുന്നതില്‍ തടസം സൃഷ്ടിക്കുന്നു. ക്രിമിനലുകള്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളും അക്ഷരങ്ങളും വിന്യസിക്കുമ്പോള്‍ യുവാക്കളടക്കം സാധാരണക്കാര്‍ ഒരു വ്യത്യസ്തയ്ക്കായി ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നു.
        വാഹനങ്ങളില്‍ നടത്തുന്ന ഏത് തരത്തിലുള്ള രൂപമാറ്റങ്ങളും നിയമ വിരുദ്ധമാണ്.  വിവിധ വാഹനങ്ങളില്‍ നടത്തുന്ന സൈലന്‍സര്‍ മോഡിഫിക്കേഷന്‍ ഗുരുതരമായ മലിനീകരണ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നിരോധിത എയര്‍ ഹോണുകള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ കേൾവിശക്തിയെപോലും ദോഷകരമായി ബാധിക്കുന്നകാര്യവും പലരും വിസ്മരിക്കുന്നു. അടുത്തകാലത്തായി കൂടുതല്‍ കണ്ടുവരുന്ന വാഹനങ്ങള്‍ റോഡില്‍ കത്തുന്ന സംഭവങ്ങളിലും മോഡിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഉയര്‍ന്ന പ്രകാശതീവ്രതയുള്ളവ അടക്കം കൂടുതലായി വണ്ടിയില്‍ പിടിപ്പിക്കുന്ന ലൈറ്റുകള്‍ വാഹനത്തിന്‍റെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളെ അപകടത്തിലാക്കുന്നതാണ് ഇത്തരം പല അപകടങ്ങള്‍ക്കും കാരണം. ദേശീയ പാതയടക്കം ഏത് റോഡിലും ആ റോഡിൽ നിഷ്കർഷിച്ചിട്ടുള്ള വേഗപരിധി പാലിച്ച് വേണം ഓടിക്കേണ്ടത്.     
      എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റിന്‍റെ കീഴില്‍ എട്ട് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയെ അഞ്ച് സെക്ടറുകളായി തിരിച്ചാണ് ഇവയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനം. പേപ്പര്‍രഹിത ഇ ചെലാന്‍ സംവിധാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം. 100ല്‍ അധികം മോട്ടോര്‍വാഹന നിയമലംഘനങ്ങളാണ് ശരാശരി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം മാത്രം ജില്ലയില്‍ കണ്ടെത്തുന്നത്. നിസ്സാരമെന്ന് പലരും പറയുന്ന ചട്ടലംഘനങ്ങള്‍ മൂലം പറയുന്നവര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ അപകടം പിണയുമ്പോള്‍ മാത്രമാണ് പലര്‍ക്കും തിരിച്ചറിവ് ഉണ്ടാകുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം;
അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ സ്ഥിരതാമസമുളളതും 2020-21 വര്‍ഷം പ്ലസ് വണ്‍, ഐറ്റിഐ, പോളിടെക്‌നിക് കോഴ്‌സിന് പ്രവേശനം നേടിയതുമായ, വാര്‍ഷിക വരുമാനം ഒരു ലക്ഷം തൂപയില്‍ താഴെയുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ നവംബര്‍ 15-ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669, വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337 ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.


മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവ്

കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്). 22000/മാസം (ഏകീകരിച്ചത്) ഒരു വര്‍ഷത്തേക്ക്. മികച്ച അക്കാദമിക് പ്രകടനവും ഗവേഷണ പരിചയവും യു.ജി.സി- സിഎസ്‌ഐആര്‍ ജെആര്‍എഫ് ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ അവസാന തീയതി ഒക്‌ടോബര്‍ 20.  ഇ-മെയില്‍/മൊബൈല്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7012329350. വിലാസം ഇ-മെയില്‍ ലാാീവമാാലറ2005@ഴാമശഹ.രീാ ഡോ.ഇ.എം.മുഹമ്മദ്, എമറിറ്റസ് സയന്റിസ്റ്റ്, ഫിസിക്‌സ് വകുപ്പ്, മഹാരാജാസ് കോളേജ് എറണാകുളം.

കരാര്‍ നിയമനം

കൊച്ചി: ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍, ചാരങ്ങാട്ട് ബില്‍ഡിങ് 34/895, മാമങ്കലം, അഞ്ചുമന റോഡ്, ഇടപ്പളളി 682024 വിലാസത്തില്‍ അയക്കണം.

ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അടൂര്‍ ഫോണ്‍ 04734-4076, 8547005045 (ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിഷേന്‍സ്). മാവേലിക്കര ഫോണ്‍ 0479-2304494, 0479-2341020, 8547005046 (ബികോം ഫിനാന്‍സ്). കാര്‍ത്തികപ്പളളി (ഫോണ്‍ 0479-2485370, 0479-2485852, 8547005018 (ബി.കോം ഫിനാന്‍സ്). അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ശവൃറ.മര.ശി ലഭ്യമാണ്.

അറിയിപ്പ്
എറണാകുളം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ഈ അധ്യായന വർഷത്തെ പഠന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള  പ്രൈമറി, സെക്കണ്ടറി എഡ്യൂക്കേഷൻ എയ്ഡ്  വിതരണം ചെയ്യുന്നു. ഇ -ഗ്രാന്റ്സ് വെബ് പോർട്ടൽ മുഖേനയാണ് അനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപന മേധാവികൾ അതാതു പട്ടിക ജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള ലോഗിൻ ഐ. ഡി. യും പാസ്സ്‌വേർഡും ഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ എൻട്രി നടത്തി അപേക്ഷകൾ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോർവേഡ് ചെയ്യണം. ഓൺലൈൻ നടപടി സംബന്ധിച്ച മാർഗ നിർദേശ ങ്ങൾ പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും.


കലാകാരന്മാരെ ആദരിച്ച് വീട്ട്മുറ്റത്തൊരു മാവ് പദ്ധതി ആരംഭിച്ചു


അങ്കമാലി: വീട്ട് മുറ്റത്ത് മാവിന്‍ തൈ നട്ട് പിടിപ്പിച്ച് നാട്ടിലെ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ആദരിക്കുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനവുമായി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി. പദ്ധതിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് ദേവസ്സിയുടെ വീട്ട്മുറ്റത്ത് മാവിന്‍ തൈ നട്ട് റോജി എം.ജോണ്‍.എം.എല്‍.എ നിര്‍വ്വഹിച്ചു.
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍  മൂക്കന്നൂരിലെ കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുന്നതാണ് പദ്ധതി. ജനപ്രതിനിധികളോടൊപ്പം അവരുടെ ഭവനത്തില്‍ ചെന്ന് പൊന്നാടയണിക്കുകയും വീട്ടുമുറ്റത്ത് മാവിന്‍തൈ നടുകയുമാണ് ചെയ്യുന്നത്. തൈകള്‍ക്ക് സംരക്ഷണകവചവും ഒരുക്കുന്നുണ്ടെന്ന് ലൈബ്രേറിയന്‍ കെ.പി. ഷൈജു പറഞ്ഞു.
   
ഫോട്ടോ - മൂക്കന്നൂര്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കലാകാരന്‍ ആര്‍ട്ടിസ്റ്റ് ദേവസിയെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് റോജി എം.ജോണ്‍ എം.എല്‍.എ മാവിന്‍ തൈ നടുന്നു.

കരുതൽ തണലിൽ കോവിഡ് കടന്ന്.....
എറണാകുളം : കോവിഡ് രോഗം ജീവിതത്തിൽ ഭയവും ആശങ്കകളും നിറക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ പിന്തുണയോടെ ആത്മവിശ്വാസത്തോടെ കോവിഡ് രോഗത്തെ അതിജീവിച്ച അനുഭവമാണ് ബി. വേണുഗോപാലൻ പോറ്റി എന്ന 65 കാരന് പറയാനുള്ളത്. ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികളായി എത്തുന്നവർക്ക് സ്വന്തം കുടുംബത്തിലേതെന്ന പോലുള്ള പരിഗണനയാണ് എഫ്. എൽ. ടി. സി. കളിൽ ലഭ്യമാകുന്നതെന്ന് വേണുഗോപാലൻ പോറ്റി തന്റെ  അനുഭവത്തിലൂടെ  വ്യക്തമാക്കുന്നു. നിരീക്ഷണ കേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും കൂട്ടിരിപ്പുകാരില്ലാതെ കൃത്യമായ പരിചരണം ലഭിക്കുമോ എന്ന ആശങ്ക പങ്കു വെക്കുന്നവർക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ അത്തരത്തിനുള്ള യാതൊരു ആശങ്കകൾക്കും ഇടമില്ലെന്നു കൂടി വ്യക്തമാക്കുകയാണ് അദ്ദേഹം.

സെപ്റ്റംബർ 26-ആം തീയതി ആണ് വേണുഗോപാലൻ പോറ്റിയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി രാജഗിരി ഹോസ്റ്റലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചത്. 65 വയസുകാരനായ അദ്ദേഹത്തിന്  ചുമയും തൊണ്ട വേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും  അദ്ദേഹം മരുന്ന് കഴിച്ചിരുന്നു.

മാധ്യമങ്ങളിൽ നിന്നുള്ള കോവിഡ് വാർത്തകളും കോവിഡിനെ കുറിച്ച് ഈ കാലയളവിൽ അറിഞ്ഞ വിവരങ്ങളും ഒപ്പം കോവിഡ് പോസിറ്റീവ് ആണെന്ന ആശങ്കയും എഫ്. എൽ. ടി. സി. യിലെത്തി ഏതാനും നിമിഷങ്ങൾക്കകം ഇല്ലാതായി. അത്ര മാത്രം ഹൃദ്യമായിരുന്നു എഫ്. എൽ. ടി. സി യിലെ ജീവനക്കാരുടെ പെരുമാറ്റം. ഒപ്പം വൃത്തിയും സൗകര്യങ്ങളുമുള്ള മുറിയും രുചികരമായ ഭക്ഷണ ക്രമവും ആരോഗ്യം എളുപ്പത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം നൽകി.

കൃത്യമായ ഇടവേളകളിൽ മരുന്നും രുചിയേറിയ ഭക്ഷണവും ഒപ്പം കുടുംബത്തിലെ അംഗങ്ങളെ പോലെ കരുതലോടെ ഇടപെടുന്ന ജീവനക്കാരും ആണ് കോവിഡ് രോഗത്തെ ധൈര്യ പൂർവ്വം നേരിടാൻ ആത്മവിശ്വാസം നൽകിയതെന്ന് വേണുഗോപാലൻ പോറ്റി പറയുന്നു. ദിവസവും ഒരു നേരമെങ്കിലും സന്ദർശിക്കാൻ ഡോക്ടർ നേരിട്ടത്തിയിരുന്നു. ഏകാന്തതയിൽ സമയം ചെലവഴിക്കാൻ ആയി പുസ്തകങ്ങളും പത്രങ്ങളും സഹായകമായി. ഒക്ടോബർ 8 നാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കി നൽകുന്ന സേവനങ്ങളെക്കാൾ കരുതലും സ്നേഹവും സർക്കാരിന്റെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നതിന്റെ അനുഭവങ്ങൾ ആണ് വേണുഗോപാലൻ പോറ്റി പങ്കു വെയ്ക്കുന്നത്. ഡോ. സിറിലിന്റെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ പ്രവർത്തകർ ആണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോളും ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവരിൽ കോവിഡ് 19 സ്ഥിരീകരിക്കുമ്പോളും രോഗബാധിതർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ജില്ലാ ആരോഗ്യ വിഭാഗം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സദാ ജാഗരൂഗരാണ്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകരം കൂടിയാണ്  ബി. വേണുഗോപാലൻ പോറ്റിയുടെ വാക്കുകൾ.

Thursday, October 8, 2020

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഇന്ന് ( 7 -10 -2020) മുതൽ

 




തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഇന്ന് ( 7 -10 -2020) മുതൽ

എറണാകുളം: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഇന്ന് ( 7 -10 -2020) ആരംഭിക്കും. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളുടെ പരിശോധനകളാണ് തുടങ്ങുന്നത്. ആദ്യഘട്ട പരിശോധനകൾക്കുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ നിർദ്ദേശപ്രകാരം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എഞ്ചിനീയർമാരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നത്. ഇതിനായി ആറ് എഞ്ചിനീയർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.  സെപ്തംബർ 25 നു ജില്ലയിലെത്തിയ ഇവർ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഒരാളെ ഒഴിവാക്കി മറ്റ് അഞ്ചു പേരും ജോലി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. 

12,000 യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ആദ്യഘട്ട പരിശോധന ഒരു മാസം നീണ്ടു നിൽക്കും. യന്ത്രം തുറന്ന് സാങ്കേതിക തകരാറുകളും നിരീക്ഷിക്കും. പരിഹരിക്കാൻ കഴിയുന്ന കേടുപാടുകൾ അപ്പോൾ തന്നെ പരിഹരിക്കാനാണ് നിർദ്ദേശം. പരിശോധനക്കു ശേഷം ഉപയോഗിക്കാൻ പറ്റുന്നതാണെന്ന സാക്ഷ്യപത്രം കൈമാറും. ഇത്തരത്തിൽ സാക്ഷ്യപത്രം ലഭിക്കുന്ന യന്ത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക. 

കളക്ടറേറ്റിൽ നിന്നും പത്ത് ജീവനക്കാരുടെ സഹായവും ഇവർക്കുണ്ടാകും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്കു പുറമെ ചാർജ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധനകൾ. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചു വരെ ആദ്യഘട്ട പരിശോധന തുടരും.

കുസാറ്റ്‌ വാര്‌ത്തകള്‍

 


            കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കൊച്ചി: : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റഷന്‍ സ്‌പെഷ്യലൈസേഷനില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ്  അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ ബി.ഇ/ബി.ടെക്ക്/ബി.എസ് കൂടാതെ എം.ഇ/എം.ടെക്ക്/എം.എസ് അല്ലങ്കില്‍ ഇന്റഗ്രേറ്റഡ് എം.എസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ മേഖലയിലുള്ള എം.ഫില്‍/എം.ടെക്ക്/പിഎച്ച്ഡി അഭികാമ്യം.  പി.എച്ച്.ഡി. ഉള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയും പ്രതിമാസം ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 7 ന് മുന്‍പായി www.faculty.cusat.ac.in എന്ന വെബ്‌സൈറ്റ് മുഖേന  ഓണ്‍ലൈനായി അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിന് 700/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 140/- രൂപയുമാണ് അപേക്ഷാഫീസ്. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന  രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ഫീസ് രശീത്, ബയോഡാറ്റ എന്നിവ സഹിതം രജിസ്ട്രാര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കൊച്ചി-682 022 എന്ന വിലാസത്തില്‍ നവംബര്‍ 14 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (ഫോണ്‍: 04842575008, 2862351)

കുസാറ്റ് എംബിഎ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ (ഫുള്‍ടൈം) കോഴ്‌സില്‍ വിവിധ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്  പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് www.cusat.ac.in/www.cusat.nic.in



കുസാറ്റ് ഐ.പി.ആര്‍ സ്റ്റഡീസില്‍ റിസര്‍ച്ച്  
അസിസ്റ്റന്റ്  ഒഴിവ്

കൊച്ചി:  കൊച്ചി  ശാസ്ത്ര  സാങ്കേതിക  സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസ്) ഒഴിവുള്ള റിസര്‍ച്ച് അസ്സിസ്റ്റന്റ്  തസ്തികയിലേക്ക് ഒരു വര്‍ഷത്തെ  കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഐപിആര്‍ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം (എല്‍എല്‍എം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള ഗവേഷണ പരിചയം, പിഎച്ച്ഡി, പ്രസിദ്ധീകരണം എന്നിവയുള്ളവര്‍ക്ക്  മുന്‍ഗണന. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 40,000/ രൂപയും  പിഎച്ച്ഡി യോഗ്യതയുള്ളര്‍ക്ക് 50,000/- രൂപയുമാണ് ശമ്പളം. പ്രായപരിധി 35 വയസ്സ്.   താല്‍പര്യമുളളവര്‍ നിശ്ചിത രൂപത്തിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിശദമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, ഗവേഷണ പരിചയം, പ്രസിദ്ധീകരണം എന്നിവ തെളിയിക്കുന്ന രേഖകള്‍,  ഗവേഷണ  നിര്‍ദ്ദേശം  എന്നിവ  കോ-ഓര്‍ഡിനേറ്റര്‍, ഡിഐപിപി ചെയര്‍ ഓണ്‍ ഐ.യു.സി, ഐപിആര്‍സ്, കുസാറ്റ് പി ഒ, കൊച്ചി-682022 (ഇ-മെയില്‍: ciprs@cusat.ac.in)  എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22 നകം ലഭിക്കത്തക്കവിധം തപാലിലും ഇ-മെയിലിലും അയക്കണം. വിശദ വിവരങ്ങള്‍ക്ക് ciprs.cusat.ac.in സന്ദര്‍ശിക്കുക. (ഫോണ്‍:  0484-2575174,2575074)




            കുസാറ്റില്‍  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകയിലെ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ മുഴുനീള സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുസാറ്റില്‍ പുതിയ സ്റ്റാര്‍ട്ടപ്പ്് ഗ്രാന്റ് വിതരണം ചെയ്യും. റുസയുടെ സാമ്പത്തിക  പിന്തുണയോടെ സജ്ജീകരിച്ച ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുസാടെക്ക് ഫൗണ്ടേഷന് കീഴിലുള്ള കുസാറ്റ്-ടിബിഐ ആണ്. സംരംഭകത്വ വികസനം, തൊഴില്‍ പാടവം മെച്ചപ്പെടുത്തല്‍, നവീകരണം എന്നിവ പരിപോഷിപ്പിക്കാന്‍ രൂപീകരിച്ച സെക്ഷന്‍ 8 കമ്പനിയാണ് കുസാടെക്ക് ഫൗണ്ടേഷന്‍.
നിലവില്‍ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍, ബയോ ടെക്‌നോളജി, മറൈന്‍ സയന്‍സ്, പോളിമര്‍, സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ 24 സ്റ്റാര്‍ട്ടപ്പുകള്‍  വൈസ്ചാന്‍സലറും വ്യാവസായ വിദഗ്ധരും അദ്ധ്യാപകരുമടങ്ങു സമിതി ധനസഹായത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.  ഒന്നിലധികം തവണകളായി ആകെ 40 ലക്ഷം രൂപയാണ് ഗ്രാന്റായി വിതരണം ചെയ്യുന്നത്.
   സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്, കോവിഡ് റെസ്‌പോസ് ഗ്രാന്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ്  ഈ വര്‍ഷം ഗ്രാന്റ് വിതരണം നടത്തുന്നത്. കുസാറ്റിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക, ഇതുവഴി കുസാറ്റിന്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച്്് സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നടത്തുക തുടങ്ങിയവയാണ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്റിന്റെ ഉദ്ദേശം. വാണിജ്യവത്ക്കരിക്കാന്‍ ആഗ്രഹിക്കു സങ്കീര്‍ണമായ ആശയമോ ഗവേഷണ ഫലങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഡിയ ഗ്രാന്റിനും  പ്രോട്ടോടൈപ്പ് പൂര്‍ത്തിയാക്കിയ സാറ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്ന ഗ്രാന്റിനുമായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കോറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉപയോഗപ്രദമാകുന്ന ഉല്‍പ്പങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് മാത്രമായാണ് കോവിഡ് പ്രതികരണ ഗ്രാന്റ്.  ഗ്രാന്റിനായി ജോലിയുടെ അന്തിമ ഫലം അളക്കാനാകുന്ന പ്രവര്‍ത്തന സജ്ജമായ ഒരു പ്രോട്ടോടൈപ്പ്/ ഫോര്‍മുലേഷന്‍/ പ്രോസസ്/ മിനിമം വേരിയബിള്‍  പ്രോഡക്റ്റ് (എംവിപി) വികസിപ്പിക്കണം.  
 കുസാറ്റിന് കീഴിലുള്ള സിറ്റിക് എന്ന ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍  നിലവില്‍ 50 ലധികം  സ്റ്റാര്‍ട്ടപ്പുകളുണ്ട്. സിറ്റിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനും കുസാറ്റ് ക്യാമ്പസില്‍ ലഭ്യമായ വിഭവങ്ങളും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്താനും  അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.  ഇതിനു പുറമെ സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്റര്‍, ഫാബ് ലാബ് എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കുസാറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, 10000 ച.അടിയിലുള്ള സൗകര്യം കൂടി  സജ്ജമാക്കുമെന്ന് റൂസ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.മനോജ്, കുസാറ്റ്-ടിബിഐ  കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാം തോമസ് എന്നിവര്‍ അറിയിച്ചു. 



കുസാറ്റ് ഐ.പി.ആര്‍ സ്റ്റഡീസില്‍ റിസര്‍ച്ച്  
അസിസ്റ്റന്റ്  ഒഴിവ്

കൊച്ചി:  കൊച്ചി  ശാസ്ത്ര  സാങ്കേതിക  സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസ്) ഒഴിവുള്ള റിസര്‍ച്ച് അസ്സിസ്റ്റന്റ്  തസ്തികയിലേക്ക് ഒരു വര്‍ഷത്തെ  കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഐപിആര്‍ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം (എല്‍എല്‍എം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള ഗവേഷണ പരിചയം, പിഎച്ച്ഡി, പ്രസിദ്ധീകരണം എന്നിവയുള്ളവര്‍ക്ക്  മുന്‍ഗണന. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 40,000/ രൂപയും  പിഎച്ച്ഡി യോഗ്യതയുള്ളര്‍ക്ക് 50,000/- രൂപയുമാണ് ശമ്പളം. പ്രായപരിധി 35 വയസ്സ്.   താല്‍പര്യമുളളവര്‍ നിശ്ചിത രൂപത്തിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിശദമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, ഗവേഷണ പരിചയം, പ്രസിദ്ധീകരണം എന്നിവ തെളിയിക്കുന്ന രേഖകള്‍,  ഗവേഷണ  നിര്‍ദ്ദേശം  എന്നിവ  കോ-ഓര്‍ഡിനേറ്റര്‍, ഡിഐപിപി ചെയര്‍ ഓണ്‍ ഐ.യു.സി, ഐപിആര്‍സ്, കുസാറ്റ് പി ഒ, കൊച്ചി-682022 (ഇ-മെയില്‍: ciprs@cusat.ac.in)  എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22 നകം ലഭിക്കത്തക്കവിധം തപാലിലും ഇ-മെയിലിലും അയക്കണം. വിശദ വിവരങ്ങള്‍ക്ക് ciprs.cusat.ac.in സന്ദര്‍ശിക്കുക. (ഫോണ്‍:  0484-2575174,2575074).


Friday, September 25, 2020

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു

 


എറണാകുളം: വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ്  പ്രൊജക്ടിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ജീപ്പ് അല്ലെങ്കിൽ കാർ വാടകക്ക് ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 2822372.

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി:
അപേക്ഷ ക്ഷണിച്ചു


കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍(1 മാസം ദൈര്‍ഘ്യം) പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 
 മെഷീന്‍ ലേണിംഗിലൂടെ കമ്പ്യൂട്ടറിനെ സെറ്റ് ഓഫ് ഡാറ്റയില്‍  ട്രെയിന്‍ ചെയ്യിക്കാനും അതിനനുസരിച്ച്, ഔട്ട്പുട്ട് നിര്‍ണയിക്കാനുമാണ് ഉപയോഗിക്കുന്നത്. ആരോഗ്യം,ഐടി മേഖലകളില്‍ മെഷീന്‍ ലേണിംഗ് തുറന്നുതരുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. ഈ കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാവുന്നതുമാണ്. സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഫോണ്‍ : 8281963090 
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം : ksg.ketlron.org.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്

Saturday, September 19, 2020

ഗവേഷണ പദ്ധതികള്‍ക്ക്‌ കുസാറ്റ്‌ ധാരണയായി


 

കുസാറ്റ് പി.ജി പ്രവേശനം: മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം



കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക

സര്‍വകലാശാലയുടെ  2020 അധ്യയന വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി ഉള്‍പ്പെടെയുള്ള ബിരുദാന്തര ബിരുദ  കോഴ്‌സുകളുടെ അപേക്ഷകര്‍ തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ യോഗ്യതാ ബിരുദ  പരീക്ഷയുടെ സ്‌കാന്‍ ചെയ്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്്  സെപ്തംബര്‍ 25  നകം അപ്‌ലോഡ് ചെയ്യണം.
മേല്‍പ്പറഞ്ഞ കോഴ്്‌സുകളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.  വിശദവിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക.

Wednesday, July 22, 2020

ഹനീഫ് കലാഭവന്‍ അഭിനയിച്ച ഷോര്‍ട്ട്ഫിലിം


ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ പ്രതികാരം, ഹനീഫ് കലാഭവന്‍  അഭിനയിച്ച ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു.

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമിച്ചതും നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ഭടന്മാന്‍ വീരമൃത്യുവരിച്ചതും തുടര്‍ന്ന് ചൈനയ്ക്ക് തക്കതായ മറുപടി ഇന്ത്യകൊടുക്കുന്നതുമായ വാര്‍ത്തകളാണ് ഇപ്പോള്‍ ഈ കൊറോണക്കാലത്തും നമ്മള്‍ ഏവരും ചര്‍ച്ചചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഈ ഒരു ഏറ്റുമുട്ടലില്‍ നാം ഓരോര്‍ത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് 'ഇന്ത്യന്‍ പ്രതികാരം'  എന്ന കലാഭവന്‍ ഹനീഫ് അഭിനയിച്ച ഷോര്‍ട്ട്ഫിലിം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു പ്രതികാരം ഒരു സാധാരണക്കാരന്‍ നടത്തുന്നതാണ് ഈ ഷോര്‍ട്ട്ഫിലിം പറയുന്നത്. 'നിങ്ങളും അണിചേരും ഈ ഇന്ത്യന്‍ പൗരനൊപ്പം' എന്ന ക്യാപ്ഷന്‍ ഈ ഷോര്‍ട്ട്ഫിലിം കാണുന്നവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന രീതിയിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. മഹേഷ് ശര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹനീഫ് കലാഭവന്‍ , മാസ്റ്റര്‍ അമര്‍നാഥ് എസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിലൂടെ സുപരിചിതനായ കലാഭവന്‍ ഹനീഫിന്‍റെ അഭിനയവും ലളിതവും പ്രധാനവുമായ ആശയവുമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നത്.മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തിറക്കിയത്.

ജില്ലയിൽ 10000 കിടക്കകൾ ഉള്ള എഫ്. എൽ. ടി . സി




ജില്ലയിൽ 10000 കിടക്കകൾ ഉള്ള എഫ്. എൽ. ടി . സി സംവിധാനം ഉടൻ സജ്ജമാക്കും

എറണാകുളം : കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലയിൽ 10000 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്‍ററുകള്‍ (എഫ്എല്‍ടിസി) സജ്ജമാക്കും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകൾ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ടെലി മെഡിസിൻ സംവിധാനവും, സാമ്പിൾ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷൻ കേന്ദ്രവും അടിയന്തര ആവശ്യങ്ങൾക്കായി ഡബിൾ ചേംബർ വാഹനവും ക്രമീകരിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകും. എഫ്. എൽ. ടി. സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റീയർമാരെ നിയോഗിക്കും.

മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

കോവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയിൽ രണ്ട് ദിവസത്തിനുള്ളിൽ എഫ്. എൽ. ടി. സി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് എഫ്. എൽ. ടി. സി ആയി ഉപയോഗിക്കുക. 50കിടക്കകൾ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തിൽ ആകെ 83 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് പ്രദേശത്തു നിന്നും 226 പേരുടെ സാമ്പിളുകൾ ശേഖരിക്കും. സമീപ പ്രദേശങ്ങളായ കണ്ണമാലി കുമ്പളങ്ങി മേഖലകളിൽ നിന്നും 101 സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ചെല്ലാനം പഞ്ചായത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അനുവദിച്ചിട്ടുള്ള  അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വോളന്റീയർമാരുടെ സഹായത്തോടെ അരി വീടുകളിൽ എത്തിച്ചു നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ ഫൂഡ് കിറ്റ് വിതരണം ചെയ്യുന്നതിനായി പഞ്ചായത്ത്‌ പ്രതിനിധികൾക്ക് നിർദേശം നൽകി.

ജില്ലയിൽ 839 പരിശോധനകൾ ആണ് സർക്കാർ ലാബുകളിൽ ഇന്നലെ നടത്തിയത്. നിലവിൽ ജില്ലയിൽ മൂന്ന് ആർ. ടി. പി. സി. ആർ ഉപകരണങ്ങൾ പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ഒരു ഉപകരണം കൂടി വരും ദിവസങ്ങളിൽ സജ്ജമാക്കും. ഇതോടെ സാമ്പിളുകൾ പരിശോധിക്കുന്നതിലെ കാലതാമസം കുറക്കുവാൻ സാധിക്കും. കവളങ്ങാട്, കരുമാലൂർ, കീഴ്മാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.

ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ഡി. സി. പി. ജി പൂങ്കുഴലി, എസ്. പി കെ. കാർത്തിക്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

ജോലി ഒഴിവ്



ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ടൈപ്പിസ്റ്റ് ക്ലര്‍ക്കിന്റെ  ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്്.എസ്്.എല്‍.സി, ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ അല്ലെങ്കില്‍ ഹയര്‍, ഇ.ഡി.പി. വര്‍ക്കിലുള്ള പരിഞ്ജാനം ആവശ്യം. ഒരു ഗവമെന്റ് സ്ഥാപനത്തില്‍ / കമ്പനിയില്‍  ഡ്രാഫ്റ്റിംഗ് ലെറ്റേഴ്‌സിലും, ടൈപ്പിംഗിലും ക്ലറിക്കല്‍   വര്‍ക്കിലും 20 വര്‍ഷത്തില്‍ കുറയാതെയുള്ള   പ്രവൃത്തി പരിചയം പ്രായം 2020 ജനുവരി ഒന്നിന് 18 -41 ശംബളം 20,300. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. 

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ ഒന്ന്, ഇ.റ്റി.ബി ഒന്ന്, എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സര്‍വ്വീസ് ടെക്‌നീഷ്യന്റെ രണ്ട് താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത ഐ.റ്റി.ഐ. ഇലക്ട്രീഷ്യന്‍ ട്രേഡും എന്‍.എ.സി.യും   പാസ്സായിരിക്കണം. പ്രവൃത്തി പരിചയം : ആള്‍ട്ടര്‍നേട്ടേഴ്‌സ്, ഡി.ജി. സെറ്റ്‌സ്, ഡിസ്ട്രിബ്യൂഷന്‍  ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍ എഞ്ചിടനീയറിംഗ് പ്രോഡക്റ്റ്‌സിന്റെ  മാനുഫാക്ചറിംഗ് കമ്പനിയില്‍ സര്‍വ്വീസ് ടെക്‌നീഷ്യനായി 20 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് 18-  41.   (സ്ത്രീകള്‍ യോഗ്യരല്ല) ശംബളം 18900/ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ  സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫിനാന്‍സ്് കണ്‍സള്‍ട്ടിന്റെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ബികോം.

 ഒരു ഗവ:  സ്ഥാപനത്തില്‍ / കമ്പനിയില്‍ ഫിനാന്‍്‌സ് ആന്റ്. അക്കൗണ്ടന്റ്് ഡിപ്പാര്‍ട്ട്‌മെന്റിലും, ടാലിയിലും   20 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് 18-41. (സ്ത്രീകള്‍ യോഗ്യരല്ല)ശംബളം 30,000
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ദുര്‍ബ്ബല വിഭാഗ പുനരധിവാസ പദ്ധതിയിലേയ്ക്ക്
അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദുര്‍ബ്ബല വിഭാഗങ്ങളായ വേടന്‍, നായാടി, കല്ലാടി, അരുന്ധതിയാര്‍, ചക്ലിയ വിഭാഗത്തില്‍പ്പെട്ട കോതമംഗലം, വാഴക്കുളം, പാറക്കടവ്, കൊച്ചി, നോര്‍ത്ത് പറവൂര്‍ ബ്ലോക്കുകളില്‍ നിന്നും വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. പഠനമുറി നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, ഭവന പുനരുദ്ധാരണം എന്നീ പദ്ധതികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുള്ള കുടുംബത്തിനാണ് പഠനമുറി ധനസഹായം അനുവദിക്കുന്നത്. അപേക്ഷകര്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ്സുകളുമായി ബന്ധപ്പെടണം.

 കുസാറ്റ്: ഗണിത ശാസ്ത്ര വകുപ്പില്‍ പ്രോജക്ട് ഫെല്ലോ

ഒഴിവ്
   കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഗണിത ശാസ്ത്ര വകുപ്പില്‍ 10.12.2021 ല്‍ കാലാവധി അവസാനിക്കുന്ന  കെ.എസ്.സി.എസ്.ടി.ഇ എമരിറ്റസ് സയന്റ്ിസ്റ്റ് സ്‌കീമില്‍ പ്രോജക്ട് ഫെല്ലോ ഒഴിവുണ്ട്. എംഎസ്‌സി മാത്തമാറ്റിക്‌സില്‍  60%ല്‍ കുറയാതെ മാര്‍ക്ക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 22,000/. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍  സഹിതം വിശദമായ ബയോ-ഡാറ്റ ജൂലൈ 30നകം കിട്ടത്തക്കവിധം പ്രൊഫസര്‍ ആന്റ് ഹെഡ്, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി-22 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484- 2862461.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ഹോമിയോപ്പതി വകുപ്പില്‍ ജില്ലല്‍ ജില്ലയിലെ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസി കോഴ്‌സ് (ഹോമിയോ). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 28 ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020-21 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്‍റ് മേഖയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എല്ലാവിധ സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്  www.fcikerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.അപേക്ഷിക്കുവാനുള്ള അവസാന തീയതി 2020 ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842558385, 9142190406 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.






ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ടൈപ്പിസ്റ്റ് ക്ലര്‍ക്കിന്റെ  ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്്.എസ്്.എല്‍.സി, ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ അല്ലെങ്കില്‍ ഹയര്‍, ഇ.ഡി.പി. വര്‍ക്കിലുള്ള പരിഞ്ജാനം ആവശ്യം. ഒരു ഗവമെന്റ് സ്ഥാപനത്തില്‍ / കമ്പനിയില്‍  ഡ്രാഫ്റ്റിംഗ് ലെറ്റേഴ്‌സിലും, ടൈപ്പിംഗിലും ക്ലറിക്കല്‍   വര്‍ക്കിലും 20 വര്‍ഷത്തില്‍ കുറയാതെയുള്ള   പ്രവൃത്തി പരിചയം പ്രായം 2020 ജനുവരി ഒന്നിന് *45-60* വയസ്. ശംബളം 20,300. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ ഒന്ന്, ഇ.റ്റി.ബി ഒന്ന്, എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സര്‍വ്വീസ് ടെക്‌നീഷ്യന്റെ രണ്ട് താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത ഐ.റ്റി.ഐ. ഇലക്ട്രീഷ്യന്‍ ട്രേഡും എന്‍.എ.സി.യും   പാസ്സായിരിക്കണം. പ്രവൃത്തി പരിചയം : ആള്‍ട്ടര്‍നേട്ടേഴ്‌സ്, ഡി.ജി. സെറ്റ്‌സ്, ഡിസ്ട്രിബ്യൂഷന്‍  ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍ എഞ്ചിടനീയറിംഗ് പ്രോഡക്റ്റ്‌സിന്റെ  മാനുഫാക്ചറിംഗ് കമ്പനിയില്‍ സര്‍വ്വീസ് ടെക്‌നീഷ്യനായി 20 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് *45-60*   (സ്ത്രീകള്‍ യോഗ്യരല്ല) ശംബളം 18900/ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ  സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫിനാന്‍സ്് കണ്‍സള്‍ട്ടിന്റെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ബികോം.

 ഒരു ഗവ:  സ്ഥാപനത്തില്‍ / കമ്പനിയില്‍ ഫിനാന്‍്‌സ് ആന്റ്. അക്കൗണ്ടന്റ്് ഡിപ്പാര്‍ട്ട്‌മെന്റിലും, ടാലിയിലും   20 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് *45-60* (സ്ത്രീകള്‍ യോഗ്യരല്ല)ശംബളം 30,000
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

സാമൂഹിക സന്നദ്ധസേനയുടെ സംരക്ഷണത്തിൽ കീം പൂർത്തിയായി

എറണാകുളം: കൈയിൽ സാനിറ്റൈസറും കർശന നിർദ്ദേശങ്ങളുമായി സാമൂഹിക സന്നദ്ധസേന അണിനിരന്നപ്പോൾ കോവിഡ് മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പു വരുത്തി ജില്ലയിൽ കീം പൂർത്തിയായി.
സന്നദ്ധം വളൻ്റിയർമാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് സർക്കാർ കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്താനാണ് സാമൂഹിക
സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയത്. ജില്ലയിൽ 337 പ്രവർത്തകരാണ് പരീക്ഷ നടത്തിപ്പിനായെത്തിയത്.

ആരോഗ്യ വകുപ്പിനൊപ്പം  പഴുതടച്ച സുരക്ഷാ  ക്രമീകരണങ്ങളാണ് സന്നദ്ധ സേന വോളന്റിയർമാർ ഒരുക്കിയത്. ജില്ലയിലെ 38 പരീക്ഷാ കേന്ദ്രങ്ങളിലും പ്രവർത്തകരുണ്ടായിരുന്നു. 50 വിദ്യാർത്ഥികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് ക്രമീകരണം നടത്തിയത്‌. പരീക്ഷാർത്ഥികളുടെ ശരീരതാപനില പരിശോധിക്കുക, സാനിറ്റൈസർ നൽകുക , മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക, സാമൂഹിക അകലം പാലിപ്പിക്കുക എന്നീ ചുമതലകളാണ് ഇവർക്കുണ്ടായിരുന്നത്.

രാവിലെ ഏഴു മണിക്കു തന്നെ പ്രവർത്തകർ പരീക്ഷാ കേന്ദ്രങ്ങളിലെത്തി ചുമതല ഏറ്റെടുത്തിരുന്നു. പരീക്ഷാർത്ഥികളുടെ ശാരീരിക താപനില പരിശോധിച്ചതിന് ശേഷം മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങളുടെ ഗേയ്റ്റ് കടക്കാൻ അനുവദിച്ചത്. പ്രവേശന കവാടത്തിൽ തന്നെ കൈകൾ ശുചിയാക്കുന്നതിന് ആവശ്യമായ വെള്ളവും ഹാന്റ് വാഷും ക്രമീകരിച്ചിരുന്നു. പരീക്ഷാർത്ഥികൾ കൈകൾ അണുവിമുക്തമാക്കി എന്നും വോളന്റിയർമാർ  ഉറപ്പാക്കുകയും ചെയ്തു. ക്വാറൻ്റീനിൽ നിന്നും വന്ന വിദ്യാർത്ഥികളെ പ്രത്യേക മുറികളിലേക്ക് മാറ്റിയാണ് പരീക്ഷയെഴുതിയച്ചത്. കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെയും പ്രത്യേകം തിരിച്ച് ഹാളിലേക്കെത്തിച്ചു.
ഇതിനുള്ള ക്രമീകരണവും വളൻറീയർമാർ ചെയ്തു.

സേനാംഗങ്ങൾക്ക് നേരത്തെ തന്നെ ഡ്യൂട്ടിയുള്ള പരീക്ഷാ കേന്ദ്രങ്ങളെ കുറിച്ച് വിവരം നൽകിയിരുന്നു. തലേ ദിവസം അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ ഇവർക്ക് വേണ്ട പരിശീലനവും നൽകി.
പരീക്ഷാർത്ഥികൾക്കൊപ്പം എത്തിയ മാതാപിതാക്കളെ കൂട്ടം കൂടാതെ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും വോളന്റിയർമാർ ഉറപ്പാക്കി. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപായി എല്ലാ പരീക്ഷാർത്ഥികൾക്കും സാനിറ്റെസറും വോളന്റിയർമാർ നൽകി. പരീക്ഷാ ഹാളുകൾ കണ്ടെത്തുന്നതിനും പരീക്ഷാർത്ഥികളെ സഹായിച്ചു. മാസ് കും കൈയുറയും ധരിച്ചാണ് പ്രവർത്തകർ എത്തിയത്.

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജന സേവനങ്ങളിൽ പങ്കാളിയാകുന്നതിനാണ് കേരളത്തിന്റെ ദുരന്ത നിവാരണ സേനയ്ക്കു കൂട്ടായി സംസ്ഥാന സർക്കാർ സാമൂഹികസന്നദ്ധ സേന രൂപീകരിച്ചത്‌. 32,000 ത്തിലധികം പ്രവർത്തകരാണ് ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജില്ലയിൽ ദിവസേന ശരാശരി 1200 പരിശോധനകൾ : കളക്ടർ

എറണാകുളം : കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ മേഖലയിലുള്ള കോവിഡ് പരിശോധന വർധിപ്പിച്ചതായി കളക്ടർ എസ്. സുഹാസ് പറഞ്ഞു.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന തല കോവിഡ് അവലോകന യോഗത്തിൽ ആണ് ജില്ലയിലെ പരിശോധന വർധിപ്പിച്ചതായി അറിയിച്ചത്. ദിവസേന ശരാശരി 1000-1200 പരിശോധനകൾ ആണ് സർക്കാർ മേഖലയിൽ മാത്രമായി നടത്തുന്നുണ്ട്.  ചെല്ലാനത്ത് നിരീക്ഷണത്തിൽ കഴിയുന്ന എല്ലാ ആളുകളെയും ആരോഗ്യ വിഭാഗം ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ മാനസിക സമ്മർദം കുറയ്ക്കാനായി മെന്റൽ ഹെൽത്ത്‌ സംഘത്തിന്റെ സേവനം ചെല്ലാനത്ത് ഉറപ്പാക്കിയിട്ടുണ്ട്. പ്രദേശത്തു ടെലി മെഡിസിൻ സംഘവും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണം പ്രദേശത്തു നടത്തി വരികയാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ആലുവയിലും കർശന പരിശോധനയും നിരീക്ഷണവും നടന്നുവരികയാണ്