Friday, November 13, 2020

ക്രമക്കേടിന്റെ പേരിൽ തടഞ്ഞ ആനുകൂല്യങ്ങൾ 2 മാസത്തിനകം നൽകണം:




തൊടുപുഴ: എൻ ആർ സിറ്റി ക്ഷീരോത്പാദക സഹകരണ സംലത്തിൽ ലാബ് അസിസ്റന്റായിരിക്കെ 2013 മേയ് 16 ന് ആത്മഹത്യ ചെയ്തയാളുടെ   കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും രണ്ടു മാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.


ആനുകൂല്യങ്ങൾ പരേതന്റെ ഭാര്യയായ രാജാക്കാട് മുണ്ടപ്ലാക്കൽ വീട്ടിൽ രേഖാ സുധാകരന് യഥാസമയം ലഭിച്ചുവെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 


1,50,000 രൂപ മാത്രമാണ് സുധാകരന്റെ  മരണാനന്തരം കുടുംബത്തിന്  ആനുകൂല്യമായി ലഭിച്ചത്. കമ്മീഷൻ ക്ഷീര വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ ഉണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആനുകൂല്യം നൽകാൻ കാലതാമസം ഉണ്ടായത്. എന്നാൽ മരിച്ച സുധാകരൻ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടില്ല. സുധാകരനെതിരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങളെല്ലാം നൽകേണ്ടതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 



No comments:

Post a Comment