Saturday, March 12, 2016

,അല്‍്‌മായനേതാക്കളാണു സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ട്‌: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി




സീറോ മലബാര്‍ സഭ അല്‍്‌മായ നേതൃസമ്മേളനം നടത്തി 






കൊച്ചി: പ്രബുദ്ധരായ അല്‍മായര്‍ സഭയുടെ സമ്പത്തും അഭിമാനവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന അല്‌മായ നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു ദിശാബോധം പകരാന്‍ ആര്‍ജവവും കര്‍മശേഷിയുമുള്ള അല്‍മായനേതാക്കളെ ഇന്നാവശ്യമുണ്ട്‌. അല്‌മായരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രേഷിതസ്വഭാവമാണു പ്രകാശിതമാകേണ്ടത്‌. അല്‌മായ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്‌ക്കും സഹായകമാകണം. കത്തോലിക്ക കോണ്‍ഗ്രസിനു കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയമായ അഭിപ്രായങ്ങളും നിലപാടുകളും കത്തോലിക്ക കോണ്‍ഗ്രസിലൂടെ അല്‍്‌മായ നേതാക്കള്‍ ആവശ്യമുള്ള അവസരങ്ങളില്‍ ജാഗ്രതയോടെ വ്യക്തമാക്കണം. മെത്രാന്മാരും വൈദികരുമല്ല, പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള അല്‍്‌മായനേതാക്കളാണു പൊതുസമൂഹത്തില്‍ സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ടതെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ്‌ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പിള്ളി രൂപത ബിഷപ്പും അല്‌മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ.കുര്യാസ്‌ കുമ്പലക്കുഴി, വി.ജെ.പാപ്പു, അല്‍്‌മായ നേതാക്കളായ വി.വി. അഗസ്റ്റിന്‍, എം.എം. ജേക്കബ്‌ മുണ്ടയ്‌ക്കല്‍, വി.വി. അഗസ്റ്റിന്‍,പ്രെഫ. കൊച്ചുറാണി ജോസഫ്‌, സിജോ പൈനാടത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. പി.പി. ജോസഫ്‌ പ്രമേയം അവതരിപ്പിച്ചു.
രാവിലെ നടന്ന സമ്മേളനം മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി, ജോണ്‍ കച്ചിറമറ്റം, പീറ്റര്‍ കെ. ജോസഫ്‌, ജെസ്‌്‌റ്റിന്‍ മാത്യു, ജെയിംസ്‌ ഇലവുങ്കല്‍, ബാബു ജോസഫ്‌, ജിജി ജേക്കബ്‌, ഫാ. ജോര്‍ജ്‌ നേരേവീട്ടില്‍, ജോസ്‌ മാത്യു, ഫാ.ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, റാണി മത്തായി, ലക്‌സി ജോയി, സാബു ജോസ്‌, സെബാസ്റ്റിയന്‍ വടശേരി, ഡേവീസ്‌ വല്ലൂരാന്‍, ഷൈജോ പറമ്പി, ജോസ്‌ ആനിത്തോട്ടം, ഡെന്നിസ്‌ കെ.ആന്റണി, ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, അല്‍്‌മായ നേതാക്കള്‍, വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍ എന്നിവരാണ്‌ അല്‌മായ നേതൃസമ്മേളനത്തില്‍ പങ്കെടുത്തത്‌. വരുന്ന രണ്ട്‌ വര്‍ഷത്തെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി. കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര ഗവേഷണ ഫോറം, ദളിത്‌ ഫോറം, ശാസ്‌ത്ര സാങ്കേതിക ഫോറം, പ്രഫഷണല്‍ ഫോറം, കാര്‍ഷിക ഫോറം, മീഡിയ ഫോറം, സംരംഭക ഫോറം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനു സമ്മേളനം പദ്ധതികള്‍ ആസൂത്രണം ചെയ്‌തു.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന അല്‌മായ നേതൃസമ്മേളനത്തിന്റെ സമാപന സമ്മേളനം മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്നു. സെബാസ്റ്റ്യന്‍ വടശേരി, റാണി മത്തായി, ലിസി ജോസ്‌, പ്രഫ. വി.ജെ. പാപ്പു, വി.വി. അഗസ്റ്റിന്‍, പ്രഫ. കൊച്ചുറാണി ജോസഫ്‌, ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, അഡ്വ. ജോസ്‌ വിതയത്തില്‍, ഡോ.കുര്യാസ്‌ കുമ്പളക്കുഴി, ജേക്കബ്‌ മുണ്ടയ്‌ക്കല്‍, ഫാ. ജോര്‍ജ്‌ നേരേവീട്ടില്‍ എന്നിവര്‍ സമീപം.)


റേഷന്‍ വ്യാപാരികള്‍ യുഡിഎഫിനെതിരെ അണിനിരക്കും



കൊച്ചി
വരുന്ന നിയസമഭ തെരഞ്ഞെടുപ്പില്‍ റേഷന്‍ കടകള്‍ യുഡിഎഫിനെതിരെയുള്ള സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ ഓഫീസിനു വിട്ടുകൊടുത്തുകൊണ്ട്‌ പ്രതിഷേധിക്കുമെന്ന്‌ ആള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു.
റേഷന്‍ വ്യാപാരികള്‍ പണം നല്‍കി അരി വാങ്ങി സൗജന്യമായി അരിവിതരണം ചെയ്യുന്ന നിലവിലുള്ള രീതി അവസാനിപ്പിക്കുമെന്നും മുന്നറിയിപ്പ്‌ നല്‍കി.
റേഷന്‍ വ്യാപാരികള്‍ക്ക്‌ കമ്മീഷന്‍ കുടിശ്ശികായായി 60 കോടി രൂപയും മണ്ണെണ്ണ വ്യാപാരികള്‍ക്ക്‌ ഒന്നര കോടി രൂപയുമാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കുവാനുള്ളത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും പ്രയോറിറ്റി ലിസ്‌റ്റ്‌ തയ്യാറാക്കുന്നതിലും സൗജന്യ അരി അര്‍ഹരായവര്‍ക്കു നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മന്ത്രി അനൂപ്‌ ജേക്കബും റേഷന്‍ വ്യാപാരികളുടെ മറ്റൊരു സംഘടനയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ജോണി നെല്ലൂര്‍ എംഎല്‍എയും തമ്മിലുള്ള പോരിന്‌ റേഷന്‍ വ്യാപാരികളാണ്‌ ഇരയാരിക്കുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ സൗജന്യ റേഷന്‍ വാങ്ങുന്ന 20ലക്ഷത്തോളം പേരില്‍ ആര്‌ ലക്ഷത്തോളം പേര്‍ അനര്‍ഹരാണെന്നും അര്‍ഹരായ 14ലക്ഷം കുടുംബങ്ങള്‍ക്ക്‌ സൗജന്യ അരി ലഭിക്കുന്നില്ലെന്നുംചൂണ്ടിക്കാണിക്കുന്നു.
ിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ അരി സൗജന്യമായി നല്‍കാനുള്ള തീരുമാനം വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ടുകൊണ്ടാണെന്നും സര്‍ക്കാര്‍ ിസൗജന്യമായി നല്‍കിയാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിതരണം നടത്താമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കതിരുന്നതിനു ഭക്ഷ്യവകുപ്പും മന്ത്രി അനുപ്‌ ജേക്കബുമാണ്‌ ഉത്തരവാദികള്‍. പദ്ധതി പ്രകാരം മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനോ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും. 18ലക്ഷം രൂപ സിഡിറ്റിനു നല്‍കി കൊണ്ട്‌ പുതിയ റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ വന്‍ അഴിമതിയാണ്‌ നടന്നിരിക്കുന്നത്‌. അടുത്തെങ്ങും പുതിയ റേഷന്‍കാര്‍ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിനു അടൂരില്‍ നടക്കും. സമ്മേളനം അടൂര്‍ പ്രകാശും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനും ഉദ്‌ഘാടനം ചെയ്യും.
ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ്‌ പി.എം.ഷാജഹാന്‍,കെ.ജി വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.