Thursday, March 10, 2016

മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ്‌ അന്വേഷണം വേണം


കൊച്ചി
ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കില്‍ സ്വകാര്യ തോട്ടം ഉടമയ്‌ക്ക്‌ 750 ഏക്കറോളം മിച്ചഭൂമി വിട്ടു നല്‍കിയതിനു പിന്നില്‍ അഴിമതി ഉണ്ടെന്ന്‌ ഹൈറേഞ്ച്‌ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.എ. റഷീദ്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു്ര.
റവന്യു മന്ത്രി അടൂര്‍ പ്രകാശിനു ഇതില്‍ പങ്ക്‌ ഉണ്ടെന്നും സംശയിക്കുന്തായും ഇതേക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും ഹൈറേഞ്ച്‌ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ ആവശ്യപ്പെട്ടു
ഭൂമി കൈമാറ്റത്തിനെതിരെ ഹൈക്കോടതി സ്‌റ്റേ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. 560 കോടി രൂപ വിലവരുന്ന ഭൂമിയും 250 കോടി രൂപയുടെ തടിയുമാണ്‌ റവന്യൂ വകുപ്പ്‌ തോട്ടം ഉടമയ്‌ക്ക്‌ വിട്ടു നല്‍കിയത്‌. റവന്യൂ വകുപ്പ്‌ നേരിട്ട്‌ നടത്തിയ ഇടപാടുകളെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ്‌ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

No comments:

Post a Comment