Wednesday, July 22, 2020

ജില്ലയിൽ ഇന്ന് 80 പേർക്ക് രോഗം സ്ഥിരീകരിച്ചു




•       ജില്ലയിൽ ഇന്ന്  80 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-5*

•       ജൂലൈ 18 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി (53 )
•       ജൂലൈ 5 ന് സൗദി കൊച്ചി  വിമാനത്തിലെത്തിയ ഏലൂർ സ്വദേശി (53)
•       ജൂലൈ 12ന് ഖത്തർ കൊച്ചി  വിമാനത്തിലെത്തിയ ആലുവ സ്വദേശി (42)
•       ജൂൺ 19ന് ഒമാൻ കൊച്ചി  വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (30)
•       ജൂലൈ 17ന് ദുബായ് കൊച്ചി  വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (31 )

 *സമ്പർക്കം വഴി രോഗബാധിതരായവർ '*

•       കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ആലുവ  ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       കീഴ്മാടുള്ള ഒരു കോൺവെന്റിലെ 18      പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ഏലൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങൾ (51,56,25,25,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
•       ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള      ചിറ്റാറ്റുകരസ്വദേശി (19 ), ഏഴിക്കര സ്വദേശി (35)
•       നേരത്തെ  രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള   ഒരേ കുടുംബത്തിലെ അംഗങ്ങൾ (47 ,48 ) .
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവർത്തക
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ കൂവപ്പടി  സ്വദേശിയായ ഡോക്ടർ (28)
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ ഡോക്ടർ (34) . നേരത്തെ രോഗം  വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ  (39  ) ആരോഗ്യപ്രവർത്തകൻ
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ വാഴക്കുളം സ്വദേശി (34 ), എടത്തല സ്വദേശി (33), മൂവാറ്റുപുഴ സ്വദേശി (35)ആശുപത്രി ജീവനക്കാർ, ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37) 
•       ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികൾ  (34,4,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24).
•       ഫോർട്ട് കൊച്ചി സ്വദേശികൾ(24,24,33,40). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       കൂടാതെ ഏലൂർ സ്വദേശിനി (53), പാലാരിവട്ടം സ്വദേശി (30 ), എളംകുളം സ്വദേശി (35), എടത്തല സ്വദേശികൾ (37,31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുന്നു

•       ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ജില്ലയിൽ ചികിത്സയിലുണ്ട്. 

•       ഇന്ന് 7 പേർ രോഗമുക്തരായി. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25), ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46), ജൂൺ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി (81), ജൂൺ 10ന് രോഗം സ്ഥിരീകരിച്ച പുത്തൻവേലിക്കര സ്വദേശി (32), ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി (30), ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32), ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും (81) ഇന്ന് രോഗമുക്തി നേടി
•       ഇന്ന് 654 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  12981  ആണ്. ഇതിൽ 10917 പേർ വീടുകളിലും, 274 പേർ കോവിഡ് കെയർ സെന്ററുകളിലും 1790 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•       ഇന്ന് 72 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 
       കളമശ്ശേരി മെഡിക്കൽ കോളേജ്- 22
       അങ്കമാലി അഡ്ലെക്സ് – 15
       രാജഗിരി എഫ് എൽ റ്റി സി- 15
       സിയാൽ എഫ് എൽ റ്റി സി- 6
       സ്വകാര്യ ആശുപത്രി- 14

•       വിവിധ ആശുപ്രതികളിൽ നിന്ന്  17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 6
       അങ്കമാലി അഡ്ലക്സ്- 5
       സ്വകാര്യ ആശുപത്രികൾ - 6

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 913 ആണ്.

•       ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 764 ഭാഗമായി   സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 751 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1592 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

•       ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3836 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

•       ഇന്ന് 500 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 160 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 4069 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 468 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 27 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 14 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.


ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

ബിടിആർ തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ഭൂമി തരം മാറ്റുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ല

എറണാകുളം: ഭൂമി സംബന്ധമായ ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന അറിയിപ്പുമായി കോതമംഗലം താലൂക്കി ലെ വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ യാഥാർഥ്യമില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയാകരുത് .

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ബി ടി ആർ എന്നത് സർക്കാർ അധീനതയിലുള്ള രജിസ്റ്ററാണ്. റവന്യൂ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സു പ്രധാന രേഖയാണത്. രേഖകളിൽ മാറ്റം വരുത്താൻ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല.

ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്. ആർ ഡി ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ - കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോർട്ട് സമർപ്പിക്കൽ, സർവേ സബ്ഡിവിഷൻ തുടങ്ങിയ നടപടി ക്രമങ്ങൾക്കു ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് ഭൂഉടമകൾ നൽകേണ്ടത്. പൂർണ്ണമായും സർക്കാർ സംവിധാനത്തിനു കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റൽ. ഇടനിലക്കാർ വഴിയെത്തുന്ന അപക്ഷകളും സ്വീകരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

No comments:

Post a Comment