Wednesday, March 9, 2016

കേരള കോണ്‍ഗ്രസ്‌ -മാണിഗ്രൂപ്പ്‌ ഇനി ഉറവ വറ്റുന്ന കിണര്‍- ഫ്രാന്‍സിസ്‌ ജോര്‍ജ്‌



കൊച്ചി:
കേരള കോണ്‍ഗ്രസ്‌ -എം ഉറവ വറ്റുന്ന കിണര്‍ ആണെന്ന്‌ ജനാധപത്യ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌. വരും ദിവസങ്ങളില്‍ ആര്‌ വഴിയാധാരമാകുമെന്ന്‌ ജനം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുയായിരുന്നു ഫ്രാന്‍സിസ്‌ ജോര്‍ജ്‌.
കെസിഎം എന്ന പാര്‍ട്ടിയുടെ ഉറവ വറ്റിക്കൊണ്ടിരിക്കുകയാണ്‌ അത്‌ അധികം താമസിയാതെ ശൂന്യമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.അതുകൊണ്ട്‌ തങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെ ഭയാശങ്കകള്‍ ഒന്നുമില്ലെന്നും തങ്ങള്‍ സ്വീകരിച്ച നിലപാടിനെ കേരളത്തിലെ പൊതുസമൂഹം അംഗീകരിച്ചാല്‍ തങ്ങള്‍ വഴിയാധാരമാവില്ലെന്നും . ജനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആരാണെങ്കിലും വഴിയാധരാമകുമെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍ സ്വീകരിച്ച നിലപാടിനോട്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ നിലവില്‍ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ഭാരവാഹിത്വം രാജിവെച്ച്‌ ജനാധിത്യ കേരള കോണ്‍ഗ്രസിലേ്‌ക്കു വരുകയാണെന്നും എല്ലാ ജില്ലകളിലും ഈ ഒരു ഒഴുക്ക്‌ കാണാമെന്നും അദ്ദേഹം പറഞ്ഞു. 1964ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ്‌ പാട്ടിയെ അതേശൈലിയില്‍ പുനരുജ്ജീവിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തില്‍പ്പെട്ട നിരവധി നേതാക്കളും നിലവിലുള്ള സ്ഥാനങ്ങള്‍ രാജിവെച്ചു ജനാധിപത്യ കേരള കോണ്‍ഗസിനൊടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചു ഒരു ശക്തിയാകണമെന്നും 1964 മുതല്‍ 75വരെ കേരള കോണ്‍ഗ്രസ്‌ നിര്‍ണായകശക്തിയായി നിന്നിരുന്നുവെന്നും അദ്ദേഹം അനുസമരിച്ചു. പാര്‍്‌ട്ടിയുടെ ഐക്യത്തിനുവേണ്ടിയാണ്‌ ഇടതുമുന്നണിയില്‍ നിന്നും രാജിവെച്ചത്‌. എന്നാല്‍ അന്ന്‌ ഉണ്ടാക്ക്‌ിയ ധാരണകള്‍ ജലരേഖകളായി മാറി. കസ്‌തുരി രംഗന്‍,പട്ടയം, ഇഎഫ്‌എല്‍ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട്‌ അണികളില്‍ വലിയൊരു നിരാശയാണ്‌ ഉണ്ടാക്കിയത്‌ . അതുകൊണ്ടാണ്‌ കേരള കോണ്‍ഗ്രസുകളുടെ ലയനം തെറ്റായിപ്പോയി എന്നു ഇപ്പോള്‍ പറയേണ്ടിവരുന്നതെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.
യുഡിഎഫ്‌ സര്‍ക്കാരിന്റെ പേരില്‍ ഉന്നയിക്കപ്പെട്ട അഴിമതികളെക്കുറിച്ച്‌ തങ്ങള്‍ എന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍, തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ മാത്രം പറയുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക്‌ എതിരെ നിയമ നടപടി സ്വീകരിക്കാത്തത്‌ സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാര്‍ കോഴ പ്രശ്‌നത്തില്‍ കെ.എം.മാണി രാജിവെക്കണമെന്നു തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നതായും ഇനി മാണിസാര്‍ തുടരാന്‍ പാടില്ല എന്ന ശക്തമായ നിലപാട്‌ ജോസഫ്‌ ഗ്രൂപ്പ്‌ കൈക്കൊണ്ടിവെന്നും ഇക്കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍ ്‌ ആവശ്യപ്പെട്ടിരുന്നതായും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു. എന്നാല്‍ മാണി രാജിവെക്കുകയാണെങ്കില്‍ പി.ജെ.ജോസഫ്‌ കൂടി രാജിവെക്കണമെന്ന വിചിത്രമായ ആവശ്യം മാണി ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും വന്നു. ഇതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കേണ്ടിവന്നുവെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.
ജോസഫ്‌ ഗ്രൂപ്പുകാരോട്‌ മാന്യമായി ഒരിക്കലും പേരുമാറിയട്ടില്ലെന്നും എന്നും അവഗണന ആയിരുന്നു. ന്യുനപക്ഷ അവകാശ സംരക്ഷണത്തിനു നടക്കുന്ന കേരള കോണ്‍ഗ്രസിനപ്പോലുള്ള ഒരു പാര്‍ട്ടി ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ചില ബാന്ധവങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ കൂടി നടത്തുന്നതു കണ്ടതോടെയാണ്‌ ഒടുവില്‍ പുറത്തു പോകേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ ഇതുവരെ യാതൊരു അപവാദങ്ങളും കൂടാതെ താനും ആന്റണി രാജുവും കൊണ്ടു നടന്നുവെന്നും യാതൊരു പരാതിയും തങ്ങള്‍ക്കെതിര ഉന്നയിക്കാന്‍ സാധ്യതയില്ലെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അവകാശപ്പെട്ടു.
ജോസ്‌ കെ.മാണി ഡല്‍ഹിയില്‍ നടത്തിയ സമരം റബര്‍ കര്‍ഷകര്‍ക്കു വേണ്ടി നടത്തിയ സമരം അല്ലെന്നും ജോസ്‌ കെ.മാണി അദ്ദേഹത്തിനു വേണ്ടി തന്നെ സ്വയം പ്ലാന്‍ ചെയ്‌തു നടത്തിയ സമരം ആണെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ആരോപിച്ചു.
ജോസ്‌ കെ.മാണിയുടെ സമരത്തിന്റെ ഭാഗമായി കിട്ടിയെന്നു പറയുന്ന റബര്‍ ഇറക്കുമതി നിരോധനം വന്‍കിട റബര്‍ കമ്പനികള്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. റബര്‍ ഇറക്കുമതി ചെന്നൈ ,മുംബൈ തുറമുഖങ്ങളിലൂടെയാക്കിയതോടെ വന്‍കിട റബര്‍ കമ്പനികള്‍ക്ക്‌ തങ്ങളുടെ ഫാക്ടറിയിലേക്ക്‌ ഇറക്കുമതി റബര്‍ എത്തിക്കുന്നത്‌ കൂടുതല്‍ എളുപ്പമായി . കേരള കോണ്‍ഗ്‌സ്‌ നേതൃനിരയുടെ മുന്‍നിരയിലേക്കുള്ള ജോസ്‌ കെ.മാണിയുടെ വരവിനു തങ്ങള്‍ ഒരിക്കലും തടസമായിരുന്നില്ലെന്നും ആര്‍ക്കും ഒരു ഭീഷണി ആകാന്‍ ആഗ്രഹിക്കാത്ത ആളാണ്‌ താന്‍ എന്നും അദ്ദേഹം പറഞ്ഞു.
പിന്നില്‍ നിന്നും കുത്തിയതായി കെ.എം.മണി നടത്തിയ പ്രസ്‌താവനയുടെ കാര്യത്തില്‍ മാണി സാര്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.ഏറ്റവും കൂടുതല്‍ പിന്നില്‍ നി്‌ന്നും കുത്തിയിട്ടുള്ളത്‌ ആരാണെന്നു കേരള കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആകാന്‍ പാടില്ലെന്ന നിലപാടിനെ തുടര്‍ന്ന്‌ കെ.എം.ജോര്‍ജ്‌ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പകരം കെ.എം.മാണി മന്തിയായി. അതിനുശേഷം മന്ത്രിസ്ഥാനത്ത്‌ ഇരുന്നുകൊണ്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌ പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചതെന്നും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പാര്‍ട്ട്‌ി ജനാധിപത്യവും ചര്‍ച്ചകളും ആവശ്യമാണെന്നും അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതെന്നും ഒരു വ്യക്തിയെ കേന്ദ്രികരിച്ചു കൊണ്ടു പോകുന്നുത്‌ ഇത്തരം അപചയങ്ങള്‍ക്കു വഴിതെളിയിക്കുമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു. ഇത്‌ മാറ്റിക്കൊണ്ടുപോകാനുള്ള എളിയ തുടക്കമാണ്‌ ജനാധപത്യ കേരള കോണ്‍ഗ്രസിന്റെ തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

No comments:

Post a Comment