Wednesday, March 16, 2016

കലഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ വിനയനെ മോഹന്‍ലാല്‍ ഒഴിവാക്കി



കൊച്ചി
ചാലക്കുടിയില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന കലാഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ സംവിധായകന്‍ വിനയന്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഉണ്ടാവില്ലെന്നു മോഹന്‍ലാല്‍ ഭീഷണി മുഴക്കിയതായി പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ അജ്‌മല്‍ ശ്രീകണ്‌ഠപുരം.
കലാഭവന്‍മണിയെ താരമാക്കിയ വിനയനെ മോഹന്‍ലാലും ഫെഫ്‌കയും ചേര്‍ന്ന്‌ മനഃപൂര്‍വം ഒഴിവാക്കുയായിരുന്നു. മണിയുടെ കലാവൈഭവം കൊണ്ടു സൂപ്പര്‍ വിജയവുമായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ഉള്‍പ്പെടെ 13 ഓളം ചിത്രങ്ങളാണ്‌ വിനയന്‍ സംവിധാനം ചെയ്‌തത്‌. എന്നാല്‍ വിനയനെ ചടങ്ങില്‍ നിന്നും ഒഴിവാക്കി. അതേസമയം മണിക്ക്‌ ഒരു റോള്‍ പോലും കൊടുക്കാത്ത മേജര്‍ രവിയെ പ്രത്യേകം ക്ഷണിക്കുകയും ചെയ്‌തു. മരണത്തില്‍ പോലും വ്യക്തി വൈരാഗ്യം കാണിക്കുന്ന രീതി മലയാളം സിനിമ കണ്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളം സിനമാ ലോകത്ത്‌ നടന്നുവരുന്ന ഉച്ചനീചത്വങ്ങളുടെ ഇരയായ നിരവധി കലാകാരന്മാരുണ്ടെന്ന്‌ മാക്ട ഫെഡറേഷന്‍ പ്രസിഡന്റ്‌ ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. അന്തരിച്ച സിനിമ നടന്‍ തിലകന്‍,സുകുമാരന്‍ എന്നിവര്‍ക്കു സൂപ്പര്‍ താരങ്ങള്‍ അയിത്തം കല്‍പ്പിച്ചിരുന്നു. തിലകനെ രണ്ടു ദിവസം അഭിനയിപ്പശേഷം പുറത്താക്കിയ സംഭവം പോലും ഉണ്ടായതായും ബൈജു കൊട്ടാരക്കര പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയില്‍ റിസബാവ അസുഖം ബാധിച്ചുകിടന്ന നാളുകളില്‍ അതേ ആശുപത്രിയില്‍ മറ്റൊരു വ്യക്തിയെ കാണുവാന്‍ രണ്ടാഴ്‌ച പലതവണഎത്തിയ മോഹന്‍ലാല്‍ ഒരിക്കല്‍ പോലും റിസബാവയെ ചെന്നു കാണുവാന്‍ പോലും തയ്യാറായില്ല.
ഏഷ്യാനെറ്റ്‌ അവതരാക സിന്ധു സൂര്യകുമാറിന്റെ മുഖത്ത്‌ തുപ്പുമായിരുന്നുവെന്നു പറഞ്ഞ മേജര്‍ രവി മാധ്യമ ലോകത്തോടും കേരളത്തോടും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര കലാകാരന്റ ഔചിത്യത്തെ മേജര്‍ രവി കളങ്കപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.. 

No comments:

Post a Comment